വാഷിംഗ്ടൺ: ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനേയിയെയും മറ്റ് അഞ്ച് ഉന്നത ഉദ്യോഗസ്ഥരെയും കുറിച്ച് വിവരം നൽകുന്നവർക്ക് 10 ദശലക്ഷം ഡോളർ (ഏകദേശം 92.47 കോടി രൂപ) വരെ പാരിതോഷികം നൽകുമെന്ന് അമേരിക്ക പ്രഖ്യാപിച്ചു (US reward for Mojtaba Khamenei). യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഡിപ്ലോമാറ്റിക് സെക്യൂരിറ്റി സർവീസിന്റെ ‘റിവാർഡ് ഫോർ ജസ്റ്റിസ്’ (Rewards for Justice) ഔദ്യോഗിക പേജിലൂടെയാണ് ഇവരുടെ ചിത്രങ്ങൾ സഹിതം വിവരം പുറത്തുവിട്ടത്.
അമേരിക്ക തിരയുന്ന പ്രധാന നേതാക്കൾ:
ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമനേയി, പരമോന്നത നേതാവിന്റെ ഓഫീസിലെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് അലി അസ്ഗർ ഹെജാസി, ഇറാന്റെ സുരക്ഷാ മേധാവി അലി ലാരിജാനി, ഇറാൻ മന്ത്രിമാരായ എസ്കാൻഡർ മൊമേനി, ഇസ്മയിൽ ഖത്തീബ്., ഐആർജിസി (IRGC) കമാൻഡർ.
മുൻ നേതാവ് ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടതിന് പിന്നാലെ ഇറാൻ ഭരണകൂടത്തെ പൂർണ്ണമായും തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് അമേരിക്കയുടെ ഈ നീക്കം. ഇവർ ഇറാനിയൻ ഭീകരവാദ നേതാക്കളാണെന്നാണ് യുഎസ് ആരോപിക്കുന്നത്.
ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ഐലൻഡിലെ സൈനിക കേന്ദ്രങ്ങൾ യുഎസ് തകർത്തു. ഇത് ഇറാന്റെ സാമ്പത്തിക അടിത്തറയെ ബാധിക്കുമെന്നാണ് കരുതുന്നത്.
മേഖലയിലേക്ക് 2,500 മറീൻ സൈനികരെ കൂടി അയക്കാൻ അമേരിക്ക തീരുമാനിച്ചു.
Story Summary: The US has announced a reward of up to $10 million for information on six top Iranian leaders, including the new Supreme Leader Mojtaba Khamenei. This move comes amid escalating tensions in the Middle East, where the US recently targeted military sites on Kharg Island. Meanwhile, drone and missile attacks continue across Saudi Arabia, Kuwait, and the UAE.

