വാഷിംഗ്ടൺ: ഇറാനിലെ മീനാബിൽ പെൺകുട്ടികളുടെ സ്കൂളിന് നേരെ നടന്ന മാരകമായ ആക്രമണത്തിന് പിന്നിൽ അമേരിക്കൻ സൈന്യമാകാൻ സാധ്യതയുണ്ടെന്ന് യുഎസ് സൈനിക അന്വേഷണ ഉദ്യോഗസ്ഥർ. 165 കുട്ടികളുടെ മരണത്തിന് ഇടയാക്കിയ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രാഥമിക സൂചനകൾ യുഎസ് സേനയിലേക്ക് വിരൽ ചൂണ്ടുന്നുണ്ടെന്നും മുതിർന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.(School attack in Iran, US military likely behind it, senior official says)
ഇറാനെതിരെ അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ ആദ്യദിന ആക്രമണത്തിനിടെയാണ് മീനാബിലെ സ്കൂൾ തകർന്നത്. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും 7 നും 12 നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളാണ്. നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത് സൈനിക അന്വേഷണം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ആക്രമണത്തിന് ഉപയോഗിച്ച സ്ഫോടകവസ്തുക്കളെക്കുറിച്ചോ കൃത്യമായ കാരണത്തെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ പെന്റഗൺ തയ്യാറായിട്ടില്ല. കുട്ടികൾ കൊല്ലപ്പെട്ട സംഭവത്തിൽ ലോകമെമ്പാടും വലിയ പ്രതിഷേധമാണ് ഉയരുന്നത്.

