ഗുവാഹത്തി: അസം നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾക്കിടെ കോൺഗ്രസ് ക്യാമ്പിനെ ഞെട്ടിച്ച് എം.എൽ.എമാരുടെ കൂട്ടരാജി. മൂന്ന് എം.എൽ.എമാർ ബി.ജെ.പിയിലും രണ്ട് പേർ റൈജോർ ദളിലുമാണ് ചേർന്നത്. മുഖ്യമന്ത്രി ഡോ. ഹിമന്ത ബിശ്വ ശർമ്മയുടെ സാന്നിധ്യത്തിൽ ഗുവാഹത്തിയിലെ ബി.ജെ.പി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഇവർ അംഗത്വം സ്വീകരിച്ചു.(Congress is weakening ahead of the elections in Assam, 5 MLAs leave the party)
സസ്പെൻഷനിലായിരുന്ന മൂന്ന് എം.എ.എമാരാണ് ബി.ജെ.പിയിൽ ചേർന്നത്. ശശികാന്ത ദാസ്, ബസന്ത ദാസ്, കമലാക്ഷ ദേവ് പുർകയസ്ത എന്നിവരാണിവർ. ഇവർക്ക് പുറമെ അബ്ദുർ റാഷിദ് മണ്ഡൽ, ഷെർമാൻ അലി എന്നിവർ അഖിൽ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള റൈജോർ ദളിൽ ചേർന്നു. മുൻ പി.സി.സി അധ്യക്ഷൻ നേരത്തെ തന്നെ ബി.ജെ.പിയിലേക്ക് പോയത് കോൺഗ്രസിന് വലിയ തിരിച്ചടിയായിരുന്നു.
തിരിച്ചടികൾക്കിടയിലും 42 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക എ.ഐ.സി.സി പുറത്തിറക്കി. ഗൗരവ് ഗൊഗോയ് ജോർഹട്ടിൽ നിന്ന് മത്സരിക്കും. ദേബബ്രത സൈകിയ നസീറ മണ്ഡലത്തിൽ നിന്ന് ജനവിധി തേടും. മീരാ ബൊർത്താക്കൂർ ഗോസ്വാമി ദിസ്പൂർ മണ്ഡലത്തിൽ നിന്ന് മത്സരിക്കും. യുവനേതാക്കളായ തൻസിൽ ഹുസൈൻ, പ്രതീക് ബോർഡലോയി എന്നിവരും പട്ടികയിൽ ഇടംപിടിച്ചു.

