മുംബൈ: സംവിധായകൻ പ്രിയദർശന്റെ ‘വിദ്യാഭ്യാസക്കുറവ്’ പരാമർശത്തിന് മറുപടിയുമായി നടൻ രാജ്പാൽ യാദവ് (Rajpal Yadav Interview). പ്രിയദർശന്റെ നിരീക്ഷണങ്ങൾ തെറ്റായ ധാരണകളിൽ നിന്നുള്ളതാണെന്നും താൻ ഏറെ ബഹുമാനിക്കുന്ന വ്യക്തിയിൽ നിന്ന് ഇത്തരം മുൻവിധിയോടെയുള്ള സംസാരം പ്രതീക്ഷിച്ചില്ലെന്നും താരം പറഞ്ഞു.
വിവാദത്തിന്റെ തുടക്കം
ചെക്ക് കേസിൽ രാജ്പാൽ യാദവ് ജയിൽവാസം അനുഭവിച്ചതിനെക്കുറിച്ച് ഒരു അഭിമുഖത്തിൽ പ്രിയദർശൻ സംസാരിച്ചിരുന്നു. രാജ്പാൽ നല്ല മനുഷ്യനാണെന്നും എന്നാൽ ശരിയായ വിദ്യാഭ്യാസമില്ലാത്തതുകൊണ്ടാണ് ഇത്തരം നിയമക്കുരുക്കുകളിൽ അദ്ദേഹം അകപ്പെട്ടുപോയതെന്നുമായിരുന്നു പ്രിയദർശന്റെ പരാമർശം.
രാജ്പാൽ യാദവിന്റെ പ്രതികരണം
“സിനിമയിലെ വലിയ വ്യക്തികൾ പോലും പ്രതിസന്ധികളിൽ അകപ്പെടാറുണ്ട്. അതിന് വിദ്യാഭ്യാസവുമായി ബന്ധമില്ല. പതിനൊന്നാം വയസ്സ് മുതൽ അധ്വാനിക്കുന്ന വ്യക്തിയാണ് ഞാൻ. ശരിയായ വിദ്യാഭ്യാസമില്ലാത്ത ഒരാളായിരുന്നെങ്കിൽ ഈ ഇൻഡസ്ട്രിയിൽ 30 വർഷം പിടിച്ചുനിൽക്കാൻ കഴിയില്ലായിരുന്നു,” രാജ്പാൽ യാദവ് പറഞ്ഞു.
പ്രിയദർശൻ തനിക്ക് പിതാവിനെപ്പോലെയാണെന്നും രാം ഗോപാൽ വർമ്മ, ഡേവിഡ് ധവാൻ എന്നിവർക്കൊപ്പം അദ്ദേഹം താൻ ഏറെ ബഹുമാനിക്കുന്ന വ്യക്തിയാണെന്നും താരം കൂട്ടിച്ചേർത്തു. എങ്കിലും കാര്യങ്ങൾ പൂർണ്ണമായി അറിയാതെ സംസാരിക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
വിവാദങ്ങൾക്കിടയിലും പ്രിയദർശന്റെ വരാനിരിക്കുന്ന ഹൊറർ-കോമഡി ചിത്രം ‘ഭൂത് ബംഗ്ല’ (Bhoot Bangla) യിൽ രാജ്പാൽ യാദവ് ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. അക്ഷയ് കുമാർ നായകനാകുന്ന ഈ ചിത്രം ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ‘വെൽക്കം ടു ദി ജംഗിൾ’ ആണ് താരത്തിന്റെ മറ്റൊരു പ്രധാന ചിത്രം.
Story Summary: Bollywood actor Rajpal Yadav responded to director Priyadarshan’s comment suggesting that his legal troubles were due to a lack of education. In an interview, Rajpal stated that education has nothing to do with personal crises and noted his 30-year-long career as proof of his capability. Despite the disagreement, he maintains respect for Priyadarshan, with whom he is working in the upcoming film ‘Bhoot Bangla’.

