തിരുവനന്തപുരം: വയനാട് ദുരന്തബാധിതർക്കായി കോൺഗ്രസ് നിർമ്മിച്ചു നൽകുന്ന വീടുകളുടെ ശിലാസ്ഥാപന ചടങ്ങിനെ പരിഹസിച്ച് മന്ത്രി വി. ശിവൻകുട്ടി (V Sivankutty Facebook Post). ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രി കോൺഗ്രസിനും രാഹുൽ ഗാന്ധിക്കുമെതിരെ ഒളിയമ്പെയ്തത്.
“ഒരു കൊല്ലം കൊള്ളാവുന്ന കല്ല് തപ്പി നടന്നു. ഒന്നര കൊല്ലം രാഹുലിനേയും. വയനാട്ടിലെ ഒരു ശിലാസ്ഥാപന കഥ” – വി. ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചു. പദ്ധതി ആരംഭിക്കാൻ വൈകിയതിനെയാണ് മന്ത്രി തന്റെ കുറിപ്പിലൂടെ വിമർശിച്ചത്.
എട്ട് സെന്റ് ഭൂമിയിൽ 1100 സ്‌ക്വയർഫീറ്റ് വിസ്തീർണ്ണമുള്ള വീടുകളാണ് കോൺഗ്രസ് നിർമ്മിച്ചു നൽകുന്നത്. പദ്ധതിയുടെ ഒന്നാം ഘട്ടം ആറു മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്നാണ് നേതാക്കൾ അറിയിച്ചിരിക്കുന്നത്. വയനാട്ടിലെ ജനങ്ങൾ തന്റെ കുടുംബാംഗങ്ങളെപ്പോലെയാണെന്നും അവർക്കായി എപ്പോഴും കൂടെയുണ്ടാകുമെന്നും ശിലാസ്ഥാപന ചടങ്ങിൽ രാഹുൽ ഗാന്ധി പറഞ്ഞു.
അതിജീവനത്തിന്റെ ഈ യാത്രയിൽ കോൺഗ്രസ് തോളോട് തോൾ ചേർന്ന് നിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദുരന്തബാധിതർക്ക് കൈത്താങ്ങാകാൻ വൈകിയെന്ന ഇടതുപക്ഷത്തിന്റെ ആരോപണവും, തങ്ങളുടെ സ്നേഹത്തിന്റെ അടയാളമാണിതെന്ന കോൺഗ്രസിന്റെ വാദവും ഇപ്പോൾ സജീവ ചർച്ചയാവുകയാണ്.
Story Summary: Kerala Minister V. Sivankutty mocked Congress’s housing project for Wayanad landslide victims on social media, highlighting the delay in starting the project. Meanwhile, Rahul Gandhi, who laid the foundation stone, stated that the project is a symbol of love for the people of Wayanad, promising to complete the first phase within six months.

