ചെന്നൈ: യുക്തിവാദികളെയും ആത്മീയതയെ എതിർക്കുന്നവരെയും രൂക്ഷമായി വിമർശിച്ചുകൊണ്ട് മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ജി.ആർ. സ്വാമിനാഥൻ രംഗത്തെത്തി. തമിഴ്നാട്ടിലെ യുക്തിവാദികൾ വിശ്വാസികളെ പരിഹസിക്കുകയാണെന്നും എന്നാൽ യഥാർത്ഥത്തിൽ അവരാണ് വിഡ്ഢികളെന്നുമാണ് അദ്ദേഹം പറഞ്ഞത്.(Madras High Court judge makes controversial statement)
തമിഴ്നാട്ടിലെ ചില യുക്തിവാദികൾ വിശ്വാസികളെ മര്യാദയില്ലാത്തവർ എന്ന് വിളിക്കാറുണ്ട്. എന്നാൽ ഗുരുവിനെ ദൈവത്തിന്റെ രൂപമായി കാണാത്തവരാണ് യഥാർത്ഥത്തിൽ വിഡ്ഢികളും ക്രൂരന്മാരും എന്ന് താൻ പറയുമെന്ന് അദ്ദേഹം വ്യക്തമാക്കി. തനിക്ക് ഇനിയും നാല് വർഷം കൂടി സർവീസുണ്ട്. കൂടുതൽ ധൈര്യത്തോടെയും വ്യക്തതയോടെയും മുന്നോട്ട് പോകാനാണ് തീരുമാനമെന്നും ഇതിന് ഗുരുവിന്റെ കൃപ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജസ്റ്റിസ് ജി.ആർ. സ്വാമിനാഥന്റെ പല മുൻകാല നിലപാടുകളും വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്.

