തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ കർണാടക സ്വദേശി ഗോവർധന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് ഹർജിയിൽ തീർപ്പുകൽപ്പിക്കുക. നേരത്തെ കേരള ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് ഗോവർധൻ പരമോന്നത കോടതിയെ സമീപിച്ചത്.(Sabarimala gold theft case, Supreme Court to consider accused Govardhan’s bail plea today)
താൻ ഒരു അയ്യപ്പ ഭക്തനാണെന്നും സ്വർണ്ണക്കൊള്ളയിൽ പങ്കില്ലെന്നുമാണ് ഗോവർധൻ ഹർജിയിൽ ബോധിപ്പിച്ചിട്ടുള്ളത്. കർണാടകയിലെ ജ്വല്ലറി ഉടമയായ ഗോവർധൻ, ശബരിമലയിൽ നിന്ന് തട്ടിയെടുത്ത സ്വർണം വാങ്ങിയ ആളാണെന്നാണ് പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയിട്ടുള്ളത്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.


