സെന്റ് പീറ്റേഴ്‌സ്ബർഗ്: റഷ്യയുടെ രണ്ടാമത്തെ വലിയ നഗരമായ സെന്റ് പീറ്റേഴ്‌സ്ബർഗിലെ പ്രധാന എണ്ണ ടെർമിനലിന് നേരെ ഉക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണം റഷ്യൻ പ്രതിരോധ സംവിധാനങ്ങളെ ഞെട്ടിച്ചു. റഷ്യയുടെ യുദ്ധസന്നദ്ധതയെ സാമ്പത്തികമായി സഹായിക്കുന്ന പ്രധാന ഇൻഫ്രാസ്ട്രക്ചറാണ് തകർത്തതെന്ന് ഉക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്‌കി സ്ഥിരീകരിച്ചു. ഉക്രെയ്ൻ അതിർത്തിയിൽ നിന്ന് ഏകദേശം 850 കിലോമീറ്റർ അകലെയാണ് ഈ ആക്രമണം നടന്നത്.(Ukraine-Russia war, Ukraine Strikes St Petersburg Oil Terminal As Russia Claims Control Over Kostyantynivka)
സെന്റ് പീറ്റേഴ്‌സ്ബർഗിലെ എണ്ണ ടെർമിനലിന് പുറമേ ക്രോൺസ്റ്റാഡിലെ റഷ്യൻ നാവിക താവളത്തിന് നേരെയും ആക്രമണം നടന്നതായി ഉക്രേനിയൻ സൈന്യം അവകാശപ്പെട്ടു. നഗരത്തിൽ ‘മാസിവ്’ ഡ്രോൺ ആക്രമണം നടന്നതായി സെന്റ് പീറ്റേഴ്‌സ്ബർഗ് ഗവർണർ അലക്സാണ്ടർ ബെഗ്ലോവ് സ്ഥിരീകരിച്ചു. 72 ഡ്രോണുകൾ വെടിവെച്ചിട്ടതായും അദ്ദേഹം അവകാശപ്പെട്ടു. റഷ്യൻ ഇന്ധന വിപണിയിൽ അനുഭവപ്പെടുന്ന ഇന്ധനക്ഷാമം പരിഹരിക്കാൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ പുതിയ നിയമങ്ങൾ കൊണ്ടുവരുന്നതിനിടെയാണ് ആക്രമണം.
അതേസമയം, കിഴക്കൻ ഉക്രെയ്നിലെ കോസ്റ്റിയാന്റിനിവ്ക പട്ടണം പൂർണ്ണമായും റഷ്യൻ നിയന്ത്രണത്തിലായെന്ന പുടിന്റെ അവകാശവാദം ഉക്രെയ്ൻ നിഷേധിച്ചു. പ്രദേശം ഇപ്പോഴും തങ്ങളുടെ സൈന്യത്തിന്റെ നിയന്ത്രണത്തിലാണെന്ന് ഉക്രേനിയൻ സൈനിക വക്താവ് മേജർ ആൻഡ്രി കൊവാലിയോവ് അറിയിച്ചു. പുടിന്റെ വാക്കുകൾ സത്യവിരുദ്ധമാണെന്നും അദ്ദേഹം കോസ്റ്റിയാന്റിനിവ്കയിൽ വന്ന് സംസാരിക്കാൻ തയ്യാറാണോയെന്നും സെലെൻസ്‌കി വെല്ലുവിളിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇരുരാജ്യങ്ങളും തമ്മിൽ അതിരൂക്ഷമായ ആക്രമണങ്ങളാണ് നടക്കുന്നത്.
Story Summary
Ukraine launched a significant long-range drone strike on a major oil terminal in St. Petersburg and a naval base, intensifying its campaign against Russian energy infrastructure. Meanwhile, a dispute has emerged over the control of the Ukrainian town of Kostyantynivka, with Kyiv dismissing Vladimir Putin’s claims of its capture as lies.

