കാബൂൾ: സൈനിക-സിവിൽ സ്ഥാപനങ്ങളിലെ എല്ലാ ഉദ്യോഗസ്ഥർക്കും സ്മാർട്ട്ഫോൺ ഉപയോഗം നിരോധിച്ചുകൊണ്ട് താലിബാൻ സൈനിക കോടതി ഉത്തരവിട്ടു. ജൂൺ 16 മുതൽ പ്രാബല്യത്തിൽ വന്ന ഉത്തരവ് പ്രകാരം, വിലക്ക് ലംഘിക്കുന്നവരുടെ ഫോണുകൾ തകർക്കുകയും നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യും.(Taliban Bans Smartphone Use For Government Employees In Afghanistan)
സർക്കാർ ഓഫീസുകളിലെ ഔദ്യോഗിക ആശയവിനിമയങ്ങൾ ഭൂരിഭാഗവും വാട്‌സ്ആപ്പും ഇമെയിലും വഴിയായിരുന്നു നടന്നിരുന്നത്. സ്മാർട്ട്ഫോൺ വിലക്ക് വന്നതോടെ പല ഭരണഘടനാപരമായ നടപടിക്രമങ്ങളും നിലച്ച അവസ്ഥയിലാണെന്ന് ജീവനക്കാർ സാക്ഷ്യപ്പെടുത്തുന്നു. പഞ്ച്ഷീർ പ്രവിശ്യയിലെ ഗവർണർ ഉൾപ്പെടെ പലയിടങ്ങളിലും ഉത്തരവ് അടിയന്തരമായി നടപ്പിലാക്കിത്തുടങ്ങി.
ജഡ്ജിമാർ ഉൾപ്പെടെയുള്ള എല്ലാ ഉദ്യോഗസ്ഥർക്കും ഈ നിരോധനം ബാധകമാണ്. 2021-ൽ അധികാരത്തിൽ തിരിച്ചെത്തിയ ശേഷം താലിബാൻ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ ഭാഗമായാണ് ഈ നടപടിയെയും മനുഷ്യാവകാശ പ്രവർത്തകർ കാണുന്നത്. വിദ്യാഭ്യാസം, സ്വകാര്യ ആശയവിനിമയം, സെൻസർഷിപ്പ് ഇല്ലാത്ത വിവരങ്ങൾ എന്നിവയ്ക്ക് സ്മാർട്ട്ഫോണുകളെ ആശ്രയിക്കുന്ന ജനങ്ങൾക്ക് ഈ വിലക്ക് വലിയ തിരിച്ചടിയാണ്. നേരത്തെ തന്നെ സ്ത്രീകളുടെയും പെൺകുട്ടികളുടെയും വിദ്യാഭ്യാസം, മാധ്യമ പ്രവർത്തനം തുടങ്ങിയവയ്ക്ക് താലിബാൻ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
Story Summary
The Taliban government in Afghanistan has imposed a nationwide ban on smartphone use for all military and civilian officials, including judges, threatening to confiscate and destroy devices of violators. The move has effectively halted various administrative processes and sparked concerns among rights activists, who view it as a deliberate effort to further restrict public access to information and tighten control over social life.

