Description
Digital Voice of Kerala
Thursday, April 30, 2026

Digital Voice of Kerala
HomeWorldഇന്ധനവില കുതിക്കുന്നു; ഇറാൻ തുറമുഖങ്ങൾ ഉപരോധിക്കാൻ ട്രംപ്, ആഗോള വിപണിയിൽ ആശങ്ക...

ഇന്ധനവില കുതിക്കുന്നു; ഇറാൻ തുറമുഖങ്ങൾ ഉപരോധിക്കാൻ ട്രംപ്, ആഗോള വിപണിയിൽ ആശങ്ക | Oil Price Hike

🎙️ Latest Podcast

 

വാഷിംഗ്ടൺ: ഇറാൻ തുറമുഖങ്ങൾക്ക് മേൽ അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്ന ശക്തമായ ഉപരോധവും ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങളും ആഗോള എണ്ണ വിപണിയെ വൻ പ്രതിസന്ധിയിലാക്കുന്നു (Oil Price Hike). ഇന്ധനവിലയിൽ ആറ് ശതമാനത്തിലധികം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ബ്രെന്റ് ക്രൂഡ് വില ബാരലിന് 120 ഡോളറിലേക്ക് എത്തിയതോടെ ലോകമെമ്പാടും പണപ്പെരുപ്പ ഭീഷണി ശക്തമായി.

യുഎസ് ക്രൂഡ് ഓയിൽ വില 6.95 ശതമാനം വർദ്ധിച്ച് ബാരലിന് 106.88 ഡോളറിലെത്തി. അന്താരാഷ്ട്ര ബെഞ്ച്മാർക്കായ ബ്രെന്റ് ക്രൂഡ് 6.08 ശതമാനം വർദ്ധനയോടെ 118.03 ഡോളറിലെത്തി. 2022 ജൂണിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. ഇറാൻ തുറമുഖങ്ങൾ മാസങ്ങളോളം ഉപരോധിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എണ്ണക്കമ്പനികളുമായി ചർച്ച നടത്തി. ഉപരോധം തുടരുമ്പോൾ തന്നെ അമേരിക്കൻ ഉപഭോക്താക്കൾക്ക് പണി കിട്ടാതിരിക്കാനുള്ള വഴികളാണ് ട്രംപ് തേടുന്നത്.

ഇറാനെതിരായ യുദ്ധത്തിന് ഇതുവരെ 25 ബില്യൺ ഡോളർ ചിലവായതായി പെന്റഗൺ വെളിപ്പെടുത്തി. ഹോർമുസ് കടലിടുക്കിൽ ഇറാൻ ഏർപ്പെടുത്തിയ ഉപരോധം വിതരണ ശൃംഖലയെ പൂർണ്ണമായും ബാധിച്ചിരിക്കുകയാണ്. ഒപെക് (OPEC) കൂട്ടായ്മയിൽ നിന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്സ് പിന്മാറിയതിനെ ട്രംപ് സ്വാഗതം ചെയ്തു. ഇത് ഇന്ധനവില കുറയ്ക്കാൻ സഹായിക്കുമെന്നാണ് അദ്ദേഹത്തിന്റെ വാദം. മെയ് ഒന്ന് മുതൽ യു.എ.ഇ ഒപെക്കിന് പുറത്തായിരിക്കും.

എണ്ണ ഇറക്കുമതിയെ ആശ്രയിക്കുന്ന ഏഷ്യൻ രാജ്യങ്ങളിൽ വിലവർദ്ധനവ് വലിയ ആഘാതമുണ്ടാക്കും. ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്ക് മേഖലയുടെ വളർച്ചാ നിരക്ക് 5.1-ൽ നിന്ന് 4.7 ശതമാനമായി കുറച്ചു. ഇറാൻ സംഘർഷത്തിന് ഉടനടി പരിഹാരമുണ്ടാകില്ലെന്ന സൂചനകളാണ് വിപണി വിശകലന വിദഗ്ധർ നൽകുന്നത്. ഇത് വരും ദിവസങ്ങളിലും എണ്ണവില ഉയരാൻ കാരണമായേക്കും.

Summary: Global oil prices soared by over 6% as US President Donald Trump discussed a prolonged siege of Iranian ports with oil executives to mitigate fuel supply impacts. Brent crude hit nearly $120 a barrel, its highest since 2022, amid the ongoing US-Israel war with Iran and blockades in the Strait of Hormuz. Additionally, Trump welcomed the UAE’s exit from OPEC, suggesting it could eventually lower gas prices, though experts warn of continued supply snarls affecting Asian markets and global growth.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.