ബെർലിൻ: ജർമ്മനിയിലെ മോയേഴ്‌സ് നഗരത്തിലുള്ള ഡ്യൂയിസ്ബർഗ് ഗുരുദ്വാരയ്ക്കുള്ളിൽ ഉണ്ടായ സംഘർഷത്തിൽ 11 പേർക്ക് പരിക്കേറ്റു (Germany Gurdwara Clash). തിങ്കളാഴ്ച വൈകുന്നേരമാണ് രണ്ട് വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്. വാളുകളും കിർപ്പാനുകളും കൂടാതെ കുരുമുളക് സ്പ്രേയും തോക്കും അക്രമികൾ ഉപയോഗിച്ചതായി ദൃക്‌സാക്ഷികൾ വെളിപ്പെടുത്തി.
ഏകദേശം 40 പേർ ഉൾപ്പെട്ട സംഘർഷത്തെത്തുടർന്ന് ജർമ്മൻ പോലീസിന്റെ സായുധ വിഭാഗം സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്. ഗുരുദ്വാരയുടെ ഭരണസമിതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. ഗുരുദ്വാരയുടെ ഫണ്ടും ഭരണസ്വാധീനവും കൈക്കലാക്കാൻ മുൻ ഭരണസമിതി അംഗങ്ങളും നിലവിലെ ഭാരവാഹികളും തമ്മിൽ നിലനിന്നിരുന്ന തർക്കമാണ് ആസൂത്രിതമായ ആക്രമണത്തിലേക്ക് നയിച്ചതെന്ന് കരുതപ്പെടുന്നു.
പ്രാർത്ഥന തുടങ്ങുന്നതിന് തൊട്ടുമുൻപ് അക്രമികൾ കുരുമുളക് സ്പ്രേ പ്രയോഗിക്കുകയും പിന്നാലെ വെടിയുതിർക്കുകയും ചെയ്തു. സംഭവസ്ഥലത്തുനിന്ന് വെടിയുണ്ടയുടെ അവശിഷ്ടങ്ങൾ ലഭിച്ചെങ്കിലും ഉപയോഗിച്ചത് ‘ബ്ലാങ്ക് പിസ്റ്റൾ’ (ശബ്ദം മാത്രം പുറപ്പെടുവിക്കുന്ന തോക്ക്) ആണെന്നാണ് പ്രാഥമിക നിഗമനം.
പരിക്കേറ്റ 11 പേർക്കും സംഭവസ്ഥലത്തുവെച്ച് തന്നെ പ്രാഥമിക ചികിത്സ നൽകി. ആരുടെയും നില ഗുരുതരമല്ല. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗുരുദ്വാരയ്ക്കുള്ളിൽ തലപ്പാവുകൾ ചിതറിക്കിടക്കുന്നതും ആളുകൾ പരസ്പരം ആക്രമിക്കുന്നതുമായ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് ജർമ്മൻ പോലീസ് അറിയിച്ചു.
🤯🇩🇪 Shocking scenes from Gurdwara Duisburg, Germany:
Sikhs fighting inside sacred space, turbans flying, kirpans drawn on each other over Golak money, and a forced takeover by the previous management, who lost the election.
This violence isn’t random. It’s the direct result of… pic.twitter.com/47h4lni6w1
— Allen Hampton (@Hamp_Allen) April 20, 2026
Summary: At least 11 people were injured in a violent clash between two groups inside a Sikh gurdwara in the Moers district of Germany. The conflict, reportedly triggered by disputes over temple funds and a leadership election, involved around 40 people. Witnesses claimed that attackers used pepper spray, knives, and even a firearm. German police, including special tactical units, arrived at the scene and detained at least one suspect. Authorities believe a blank-firing pistol was used, and investigations are ongoing.

