ഏഥൻസ്: തുർക്കി തീരത്തോട് ചേർന്നുള്ള ചിയോസ് കടലിടുക്കിൽ വെച്ച് കുടിയേറ്റക്കാർ സഞ്ചരിച്ച സ്പീഡ് ബോട്ടും കോസ്റ്റ് ഗാർഡ് കപ്പലും കൂട്ടിയിടിച്ച് അപകടമുണ്ടായി. അപകടകരമായ രീതിയിൽ സഞ്ചരിച്ച ബോട്ടിനെ പിന്തുടരുന്നതിനിടെയാണ് കൂട്ടിയിടി ഉണ്ടായതെന്ന് അധികൃതർ വ്യക്തമാക്കി.(Boat accident in Greek coast, 14 dead)
പ്രാഥമികമായി 4 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തതെങ്കിലും തിരച്ചിലിനൊടുവിൽ 10 മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ഇതോടെ ആകെ മരണം 14 ആയി. 24 പേരെ രക്ഷപ്പെടുത്തി. പരിക്കേറ്റവരിൽ ഏഴ് കുട്ടികളും ഒരു ഗർഭിണിയും രണ്ട് കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു.
ഹെലികോപ്റ്ററുകളും നാല് കോസ്റ്റ് ഗാർഡ് കപ്പലുകളും സ്വകാര്യ ബോട്ടുകളും ഉപയോഗിച്ച് കടലിൽ ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. കാണാതായവരുടെ കൃത്യമായ കണക്ക് ലഭ്യമല്ല. യൂറോപ്പിലേക്കുള്ള അനധികൃത കുടിയേറ്റത്തിന് മെഡിറ്ററേനിയൻ കടൽ ഉപയോഗിക്കുന്നവർ നേരിടുന്ന വലിയ ഭീഷണിയാണ് ഈ അപകടം വീണ്ടും ചർച്ചയാക്കുന്നത്. യുഎൻ കണക്കുകൾ പ്രകാരം 2014 മുതൽ മെഡിറ്ററേനിയൻ കടലിൽ മാത്രം ഏകദേശം 33,000 കുടിയേറ്റക്കാർ മരിക്കുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ട്.



