ന്യൂഡൽഹി: കഴിഞ്ഞ രണ്ട് മാസത്തിനിടെ ലോകത്തിന് ഏകദേശം 100 കോടി ബാരൽ എണ്ണ നഷ്ടമായെന്നും ഊർജ്ജ വിപണി സാധാരണ നിലയിലാകാൻ ഇനിയും സമയമെടുക്കുമെന്നും അരാംകോ സിഇഒ അമിൻ നാസർ. പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ഹോർമുസ് കടലിടുക്കിലുണ്ടായ ഗതാഗത തടസ്സങ്ങൾ ആഗോള എണ്ണ വിതരണത്തെ സാരമായി ബാധിച്ച പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.(Aramco CEO On Global Oil Supply Crisis And Strait Of Hormuz Blockade)
ആദ്യ പാദത്തിൽ കമ്പനിയുടെ അറ്റാദായത്തിൽ 25 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയതിന് പിന്നാലെ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹോർമുസ് കടലിടുക്കിൽ ഇറാൻ ഏർപ്പെടുത്തിയ ഉപരോധം ആഗോള വിപണിയിൽ എണ്ണ ലഭ്യത കുറയാനും വില വർദ്ധിക്കാനും കാരണമായി. യുഎസ്-ഇസ്രായേൽ യുദ്ധത്തെത്തുടർന്നാണ് മേഖലയിൽ പ്രതിസന്ധി രൂക്ഷമായത്.
കപ്പൽ പാതകൾ വീണ്ടും തുറന്നാലും 100 കോടി ബാരൽ എണ്ണയുടെ കുറവ് വിപണിയിൽ പെട്ടെന്ന് പരിഹരിക്കപ്പെടില്ല. വർഷങ്ങളായി ഊർജ്ജ മേഖലയിൽ നിക്ഷേപം കുറഞ്ഞത് ആഗോള എണ്ണ ശേഖരം താഴേക്ക് പോകാൻ കാരണമായിട്ടുണ്ട്, അമിൻ നാസർ പറഞ്ഞു. ഹോർമുസ് കടലിടുക്കിനെ ഒഴിവാക്കി ചെങ്കടൽ വഴി എണ്ണ എത്തിക്കാൻ അരാംകോ തങ്ങളുടെ ‘ഈസ്റ്റ്-വെസ്റ്റ് പൈപ്പ്‌ലൈൻ’ പരമാവധി പ്രയോജനപ്പെടുത്തുന്നുണ്ട്. ആഗോള വിതരണ പ്രതിസന്ധിയിൽ ഇതൊരു നിർണ്ണായക ലൈഫ്‌ലൈനാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
Story Summary
Saudi Aramco CEO Amin Nasser stated that the world has lost about 1 billion barrels of oil in the past two months due to disruptions in the Strait of Hormuz. Despite Aramco’s first-quarter profit rising by 25%, Nasser warned that energy markets will take time to stabilize even if shipping routes reopen, as underinvestment has already strained global inventories.

