മെക്സിക്കോ സിറ്റി: മധ്യ മെക്സിക്കോയിൽ ഒരു വീടിനുള്ളിലുണ്ടായ കനത്ത വെടിവെപ്പിൽ ഒരു പ്രായപൂർത്തിയാകാത്ത കുട്ടി ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു (Mexico Shooting Ten Killed). മെക്സിക്കോ സിറ്റിയിൽ നിന്ന് ഏകദേശം 200 കിലോമീറ്റർ തെക്കുള്ള തെഹുയിറ്റ്സിംഗോ എന്ന നഗരത്തിലാണ് അതിക്രൂരമായ ഈ സംഭവം അരങ്ങേറിയത്. കൊല്ലപ്പെട്ടവരിൽ ആറ് പുരുഷന്മാരും മൂന്ന് സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടുന്നു. കുടുംബാംഗങ്ങൾ തമ്മിലുള്ള ആഭ്യന്തര തർക്കങ്ങളാണ് വെടിവെപ്പിലേക്ക് നയിച്ചതെന്നാണ് അധികൃതരുടെ പ്രാഥമിക നിഗമനം.
വെടിവെപ്പ് നടന്ന സംഭവസ്ഥലത്ത് വെച്ച് തന്നെ ഒൻപത് പേർ മരണപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ ഒരു സ്ത്രീ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് മരിച്ചതെന്ന് പ്രൊസിക്യൂട്ടർമാർ വ്യക്തമാക്കി. കൊല്ലപ്പെട്ട പത്ത് പേരിൽ ആറ് പേർ ഒരേ കുടുംബത്തിലെ അംഗങ്ങളാണെന്നും ബാക്കി നാല് പേർ അവിടെയുണ്ടായിരുന്ന തൊഴിലാളികളാണെന്നും പ്യൂബ്ല സംസ്ഥാന പ്രൊസിക്യൂട്ടർ ഇഡാമിസ് പാസ്റ്റർ അറിയിച്ചു. കുടുംബപരമായ പ്രശ്നങ്ങളാണ് ഇതിന് പിന്നിലെന്ന നിഗമനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. എന്നാൽ കൊലപാതകത്തിന്റെ കൃത്യമായ കാരണം ഇപ്പോഴും വ്യക്തമല്ല. സംഭവത്തെ തുടർന്ന് സൈന്യവും നാഷണൽ ഗാർഡും പോലീസും പ്രദേശത്ത് ക്യാമ്പ് ചെയ്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അടുത്ത മാസം ലോകകപ്പ് ഫുട്ബോളിന് ആതിഥേയത്വം വഹിക്കാൻ മെക്സിക്കോ ഒരുങ്ങുന്നതിനിടെയാണ് രാജ്യത്തെ ഞെട്ടിച്ച ഈ കൂട്ടക്കൊലപാതകം.
Summary: Ten people, including a minor and six members of a single family, were shot dead inside a home in central Mexico’s Tehuitzingo municipality, located about 200 kilometers south of Mexico City. Local authorities suspect the massacre was triggered by a domestic dispute. Nine victims died at the scene, while one woman succumbed to her injuries on the way to the hospital. Puebla state prosecutor Idamis Pastor confirmed that the remaining four victims were workers, adding that investigation into the motive is underway while security forces have been deployed.

