മുംബൈ: ഐ.പി.എല്ലിൽ രോഹിത് ശർമ്മയെ മാറ്റി ഹാർദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യൻസ് നായകനാക്കിയ തീരുമാനം ടീമിന്റെ ഒത്തൊരുമയെ പൂർണ്ണമായി തകർത്തുവെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ മനോജ് തിവാരിയും മുരളി കാർത്തികും (Hardik Pandya Mumbai Indians Captaincy Controversies). ഹാർദിക്കിന് കീഴിൽ മുംബൈ ഇന്ത്യൻസ് പരാജയങ്ങളിൽ നിന്ന് പരാജയങ്ങളിലേക്ക് കൂപ്പുകുത്തുന്ന സാഹചര്യത്തിലാണ് മുൻ താരങ്ങളുടെ പ്രതികരണം. 2024-ൽ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനക്കാരായ മുംബൈ ഇന്ത്യൻസ്, 2026-ലും സമാനമായ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. കഴിഞ്ഞ മൂന്ന് വർഷമായി രോഹിത് ശർമ്മ തന്റെ സാമ്രാജ്യം സ്വന്തം കണ്ണുകൾക്ക് മുന്നിൽ തകരുന്നത് നോക്കിനിൽക്കുകയാണെന്നും അടുത്ത സീസണിൽ അദ്ദേഹത്തിന് നായകസ്ഥാനം തിരികെ നൽകി അർഹമായ ആദരവ് നൽകണമെന്നും മനോജ് തിവാരി ആവശ്യപ്പെട്ടു.
ടീം നിലനിർത്തിയ രോഹിത് ശർമ്മ, ജസ്പ്രീത് ബുംറ, സൂര്യകുമാർ യാദവ് എന്നിവരെ മറികടന്ന് പുറത്തുനിന്നൊരാളെ പെട്ടെന്ന് ക്യാപ്റ്റനായി കൊണ്ടുവന്നത് മുംബൈ ടീമിന്റെ ഡ്രെസ്സിങ് റൂമിലെ സമാധാനപരമായ അന്തരീക്ഷം തകർത്തുവെന്ന് മുരളി കാർത്തിക് ചൂണ്ടിക്കാട്ടി. 2027 സീസണിൽ മുംബൈ ഇന്ത്യൻസിന് പുതിയൊരു ക്യാപ്റ്റൻ ഉണ്ടാകുമെന്ന് തനിക്ക് 200 ശതമാനം ഉറപ്പാണെന്ന് തിവാരി വ്യക്തമാക്കി. പരിക്കേൽക്കാൻ സാധ്യതയുള്ള ഫാസ്റ്റ് ബൗളറായതിനാൽ ബുംറയ്ക്ക് പകരം സൂര്യകുമാർ യാദവ് നായകനായേക്കാം. എങ്കിലും, രോഹിത് ശർമ്മയെ വീണ്ടും നായകനാക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും, ശക്തമായ ഒരു ടീമിനെ പുനർനിർമ്മിക്കാൻ ഇപ്പോഴും രോഹിത്തിന് സാധിക്കുമെന്നും തിവാരി കൂട്ടിച്ചേർത്തു.
Summary: Former India cricketers Manoj Tiwary and Murali Kartik have sharply criticized Mumbai Indians’ decision to replace Rohit Sharma with Hardik Pandya as captain, stating it severely disrupted the team’s dressing room atmosphere. Speaking on Cricbuzz, Tiwary noted that Rohit has watched his legacy crumble over the last three seasons, following MI’s rock-bottom finishes.

