ന്യൂഡൽഹി: വെനസ്വേലയിൽ ജൂൺ 24-നുണ്ടായ അതിശക്തമായ ഇരട്ട ഭൂചലനം ആഗോള ഊർജ്ജ വിപണിയെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. 7.2, 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങൾ വെനസ്വേലയുടെ അടിസ്ഥാന സൗകര്യങ്ങളെയാകെ തകിടം മറിച്ചു. രാജ്യത്ത് നൂറുകണക്കിന് ആളുകൾ മരിക്കുകയും ആയിരക്കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്ത ഈ ദുരന്തം ഇന്ത്യയുടെ ഇന്ധന ഇറക്കുമതിയെ പ്രതികൂലമായി ബാധിച്ചേക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ (Venezuela Earthquake shockwaves India Oil Imports). ഗൾഫ് രാജ്യങ്ങളിൽ, പ്രത്യേകിച്ച് ഇറാനിൽ തുടരുന്ന സംഘർഷങ്ങൾക്കിടയിൽ ഇന്ത്യയുടെ പ്രധാന എണ്ണ വിതരണക്കാരായി വെനസ്വേല മാറിയ സാഹചര്യത്തിലാണ് ഈ പ്രകൃതിദുരന്തം സംഭവിച്ചിരിക്കുന്നത് എന്നത് കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കുന്നു.
ഇന്ത്യൻ റിഫൈനറികൾ നിലവിൽ വലിയൊരു പങ്കുവഹിക്കുന്ന വെനസ്വേലൻ ക്രൂഡ് ഓയിൽ വിതരണ ശൃംഖലയെ ഭൂചലനം എങ്ങനെ ബാധിക്കും എന്നത് വലിയ ചോദ്യചിഹ്നമാണ്. വൈദ്യുതി തടസ്സം, ഗതാഗത സംവിധാനങ്ങളുടെ തകർച്ച, തുറമുഖങ്ങളുടെ പ്രവർത്തനം താളംതെറ്റിയത് എന്നിവ എണ്ണ കയറ്റുമതിയെ ദിവസങ്ങളോളം അല്ലെങ്കിൽ ആഴ്ചകളോളം വൈകിപ്പിക്കാൻ സാധ്യതയുണ്ട്. ലഗുയിറ പോലുള്ള പ്രധാന തുറമുഖങ്ങൾ ഇതിനകം തന്നെ ദുരന്തബാധിതമായി പ്രഖ്യാപിച്ചുകഴിഞ്ഞു. ഇത് കപ്പലുകളുടെ സമയക്രമത്തെയും ഇൻഷുറൻസ് ചെലവുകളെയും നേരിട്ട് ബാധിക്കും. മെയ് മാസത്തിൽ മാത്രം പ്രതിദിനം 427,000 ബാരൽ ക്രൂഡ് ഓയിലാണ് ഇന്ത്യ വെനസ്വേലയിൽ നിന്ന് ഇറക്കുമതി ചെയ്തത്. ഈ വിതരണത്തിൽ വരുന്ന ഏതൊരു തടസ്സവും ഇന്ത്യയുടെ ഊർജ്ജ സുരക്ഷയ്ക്ക് വലിയ ആഘാതമായി മാറിയേക്കാം.
Summary: The twin earthquakes (7.2 and 7.5 magnitude) that struck Venezuela on June 24, 2026, have sent shockwaves through India’s energy sector. With India increasingly relying on Venezuelan crude oil as a strategic alternative to Middle Eastern supplies amid the ongoing Iran conflict, the disaster poses significant risks to shipping, port operations, and supply chain stability. Experts warn that damaged infrastructure and logistics disruptions could lead to higher insurance costs and delays, threatening India’s recent efforts to diversify its energy sources.

