ന്യൂഡൽഹി: പാകിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകര സംഘടനകളുടെ പ്രവർത്തനം തകർക്കുന്നതിന്റെ ഭാഗമായി 23 പേരെക്കൂടി ഭീകരവാദികളായി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം (UAPA) പ്രകാരമാണ് നടപടി. ജെയ്‌ഷെ-ഇ-മുഹമ്മദ് (JeM), ലഷ്‌കർ-ഇ-തൊയ്ബ (LeT) തുടങ്ങിയ സംഘടനകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.(UAPA terrorists list, Centre designates 23 more individuals as terrorists under UAPA targeting JeM and LeT networks)
ജമ്മു കശ്മീരിലെ ഭീകരപ്രവർത്തനങ്ങൾ, നുഴഞ്ഞുകയറ്റം, യുവാക്കളെ തീവ്രവാദത്തിലേക്ക് ആകർഷിക്കൽ, ഭീകരവാദത്തിനുള്ള സാമ്പത്തിക സഹായം തുടങ്ങിയവ ഏകോപിപ്പിക്കുന്ന പ്രധാന കണ്ണികളെയാണ് സർക്കാർ ലക്ഷ്യമിടുന്നത്. പാകിസ്ഥാനിലും പാക് അധീന കശ്മീരിലും താവളമടിച്ച് പ്രവർത്തിക്കുന്നവരാണ് പട്ടികയിലുള്ളവരിൽ ഭൂരിഭാഗവും.
മസൂദ് ഇല്യാസ് കശ്മീരി ഭീകരരെ റിക്രൂട്ട് ചെയ്യുകയും പരിശീലനം നൽകുകയും ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ സഹായിക്കുകയും ചെയ്യുന്നു. 2022-ലെ സുഞ്ജ്വാൻ ആക്രമണത്തിൽ ഇയാൾക്ക് പങ്കുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. മുഹമ്മദ് മുസാദിഖ് നുഴഞ്ഞുകയറ്റം ഏകോപിപ്പിക്കുകയും സമൂഹമാധ്യമങ്ങളിലൂടെ ഭീകരപ്രവർത്തനങ്ങൾക്കായി ആളുകളെ റിക്രൂട്ട് ചെയ്യുകയും ചെയ്യുന്നു. മുഫ്തി മുഹമ്മദ് അസ്ഗർ ഖാൻ 2016-ലെ നഗ്രോത ആർമി ക്യാമ്പ് ആക്രമണത്തിന്റെ സൂത്രധാരന്മാരിൽ ഒരാളാണ്. അബ്ദുള്ള ജിഹാദി നഗ്രോത ആക്രമണം ഉൾപ്പെടെയുള്ള ഭീകരാക്രമണങ്ങളിൽ പങ്കാളിയാണ്. ഇയാൾ ഭീകര ക്യാമ്പുകളുടെ നടത്തിപ്പിന് നേതൃത്വം നൽകുന്നു. ഫിർദൗസ് അഹമ്മദ് ഭട്ട് ഇന്ത്യയിലേക്ക് ഭീകരരെ എത്തിക്കുന്നതിനും ആയുധങ്ങൾ എത്തിക്കുന്നതിനും നേതൃത്വം നൽകുന്ന കമാൻഡറാണ്.
മസൂദ് ഇല്യാസ് കശ്മീരി, മുഹമ്മദ് മുസാദിഖ്, മുഫ്തി മുഹമ്മദ് അസ്ഗർ ഖാൻ, ഹാഫിസ് അബ്ദുൾ ഷക്കൂർ, അബ്ദുള്ള ജിഹാദി, ഫിർദൗസ് അഹമ്മദ് ഭട്ട്, ഗുലാം ഫരീദ്, ബിലാൽ അഹമ്മദ് മിർ, ആബിദ് ഖയൂം ലോൺ, നസീർ അഹമ്മദ് ഗുജ്ജർ, അബ്ദുൾ റൗഫ്, അഷ്ഫാഖ് അഹമ്മദ്, ഹാഫിസ് ഖാലിദ് വലീദ്, മൗലാന സൈഫുള്ള ഖാലിദ്, മുഹമ്മദ് യാക്കൂബ്, മൗലാന യൂസഫ് തൈബി, ഒവൈസ് ഫിറോസ്, ഖാരി യാക്കൂബ് ഷെയ്ഖ്, റാണ ഇഫ്തിഖർ, വസീം നൂർ ജാട്ട്, മുഹമ്മദ് ഷഹീദ് ഫൈസൽ, മൗലാന ഇംദാദ് ഉല്ല മക്കി, ഹാറൂൺ റാഷിദ് ഗനായി എന്നിവരാണ് പട്ടികയിലുള്ള 23 പേർ. 2019-ൽ യുഎപിഎ നിയമത്തിൽ വരുത്തിയ ഭേദഗതിക്ക് ശേഷം, ഭീകര സംഘടനകൾക്ക് പുറമെ വ്യക്തികളെയും ഭീകരവാദികളായി പ്രഖ്യാപിക്കുന്ന നടപടി സർക്കാർ ഊർജ്ജിതമാക്കിയിട്ടുണ്ട്.
Story Summary
The Ministry of Home Affairs has designated 23 individuals as terrorists under the UAPA, targeting the leadership and operational networks of Pakistan-based outfits like Jaish-e-Mohammed and Lashkar-e-Taiba. This move is part of the government’s strategy to dismantle terror infrastructure involved in radicalization, funding, and infiltration, particularly in Jammu and Kashmir. The list includes several key commanders accused of masterminding major attacks such as the 2016 Nagrota camp assault and the 2022 Sunjwan attack.

