Description
Digital Voice of Kerala
Friday, May 22, 2026

Digital Voice of Kerala
HomeNationalട്വിഷ ശർമ്മയുടെ മരണം: ജബൽപൂർ കോടതിയിൽ കീഴടങ്ങിയ ഭർത്താവ് സമർത്ഥ് സിംഗിനെ...

ട്വിഷ ശർമ്മയുടെ മരണം: ജബൽപൂർ കോടതിയിൽ കീഴടങ്ങിയ ഭർത്താവ് സമർത്ഥ് സിംഗിനെ മധ്യപ്രദേശ് പോലീസ് കസ്റ്റഡിയിൽ വാങ്ങി | Twisha Sharma death case

🎙️ Latest Podcast

ഭോപ്പാൽ: വിരമിച്ച ജില്ലാ ജഡ്ജിയുടെ മരുമകൾ ട്വിഷ ശർമ്മ ഭോപ്പാലിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ, ജബൽപൂർ കോടതിയിൽ കീഴടങ്ങിയ ഭർത്താവ് സമർത്ഥ് സിംഗിനെ മധ്യപ്രദേശ് പോലീസ് ഔദ്യോഗികമായി കസ്റ്റഡിയിൽ വാങ്ങി (Twisha Sharma death case). കോടതി നടപടികൾ പൂർത്തിയാക്കിയ ശേഷം ഭോപ്പാൽ പോലീസിന്റെ പ്രത്യേക സംഘം ഇയാളെ കൂടുതൽ ചോദ്യം ചെയ്യലിനായി തങ്ങളുടെ കസ്റ്റഡിയിലേക്ക് മാറ്റുകയായിരുന്നു.

സംഭവം നടന്ന് 10 ദിവസമായി പോലീസിനെ വെട്ടിച്ച് ഒളിവിലായിരുന്ന സമർത്ഥ് സിംഗ്, വ്യാഴാഴ്ച ജബൽപൂർ ജില്ലാ കോടതിയിലെത്തി നാടകീയമായി കീഴടങ്ങുകയായിരുന്നു. കേസ് അന്വേഷണം കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാർ സി.ബി.ഐക്ക് വിട്ടുകൊണ്ട് ഉത്തരവിറക്കിയതിന് പിന്നാലെയാണ് മധ്യപ്രദേശ് ഹൈക്കോടതിയിലെ അഭിഭാഷകൻ കൂടിയായ പ്രതിയുടെ കീഴടങ്ങൽ. ഇയാളുടെ മാതാവും മുൻ ജില്ലാ ജഡ്ജിയുമായ ഗിരിബാല സിംഗിനെ പീഡനക്കുറ്റം ചുമത്തി പോലീസ് നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു.

ഭോപ്പാലിലെ ഭർതൃവീട്ടിൽ വെച്ച് ട്വിഷ ജീവനൊടുക്കാൻ കാരണം ഭർത്താവിന്റെയും ഭർതൃമാതാവിന്റെയും നിരന്തരമായ മാനസിക-ശാരീരിക പീഡനങ്ങളാണെന്ന് പെൺകുട്ടിയുടെ കുടുംബം പരാതിപ്പെട്ടിരുന്നു. പ്രതിയെ ഭോപ്പാലിലെത്തിച്ച് വിശദമായി ചോദ്യം ചെയ്യുന്നതോടെ മരണത്തിന് പിന്നിലെ കൂടുതൽ വിരങ്ങൾ പുറത്തുവരുമെന്നാണ് പോലീസ് കരുതുന്നത്. കേസ് സി.ബി.ഐ ഔദ്യോഗികമായി ഏറ്റെടുക്കുന്നതിന് മുൻപ് തന്നെ പ്രതിയെ ചോദ്യം ചെയ്ത് തെളിവുകൾ ശേഖരിക്കാനുള്ള നീക്കത്തിലാണ് നിലവിൽ മധ്യപ്രദേശ് പോലീസ്.

Short Story Summary: Following his dramatic surrender before the Jabalpur district court, Samarth Singh, the prime accused and husband in the Twisha Sharma suspicious death case, has been taken into official custody by the Madhya Pradesh Police. Samarth, a High Court advocate who had been evading arrest for 10 days, was handed over to a special team of the Bhopal police for interrogation. His custody comes shortly after his mother, a retired judge, was arrested and the state government ordered a CBI probe into the alleged dowry harassment and suicide case.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.