ന്യൂഡൽഹി: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസിൽ അസ്വസ്ഥതകൾ പാരമ്യത്തിൽ. ‘ഇന്ത്യ’ മുന്നണി യോഗത്തിൽ പങ്കെടുക്കാൻ മമത ബാനർജിയും അഭിഷേക് ബാനർജിയും ഡൽഹിയിലുള്ള സമയത്തുതന്നെ, മമതയുടെ നേതൃത്വത്തെ വെല്ലുവിളിച്ച് ഒരു വിഭാഗം എംപിമാർ രഹസ്യയോഗം ചേർന്നത് പാർട്ടിയിൽ വലിയ രാഷ്ട്രീയ പ്രതിസന്ധിക്ക് വഴിവെച്ചിരിക്കുന്നു.(TMC faces massive political crisis as rebel MPs meet BJP leadership in Delhi)
ഡൽഹിയിൽ വെച്ച് നടന്ന രഹസ്യയോഗത്തിൽ ഇരുപതോളം തൃണമൂൽ എംപിമാർ പങ്കെടുത്തതായാണ് സൂചന. പാർട്ടി നേതൃത്വത്തിന്റെ പ്രവർത്തന ശൈലികളോടുള്ള വിയോജിപ്പും തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം നേതൃത്വം ഏറ്റെടുക്കുന്നില്ലെന്നതുമാണ് ഇവരുടെ പ്രധാന പരാതി. ഇതിനു പിന്നാലെ, പത്തോളം വിമത എംപിമാർ ബിജെപി നേതാവ് ഭൂപേന്ദർ യാദവിന്റെ വസതിയിലെത്തി ചർച്ചകൾ നടത്തിയതായും റിപ്പോർട്ടുകളുണ്ട്. യോഗത്തിന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിമത നീക്കം പുറത്തറിയുന്നത്.
പാർട്ടിയെ കൂടുതൽ പ്രതിസന്ധിയിലാക്കി മുതിർന്ന രാജ്യസഭാംഗം സുഖേന്ദു ശേഖർ റോയ് തിങ്കളാഴ്ച പാർട്ടി അംഗത്വവും എംപി പദവിയും രാജിവെച്ചു. പാർട്ടിയിലും ഭരണത്തിലും നിലനിൽക്കുന്ന വലിയ തോതിലുള്ള അഴിമതികളാണ് രാജിക്കുള്ള കാരണമെന്നും ജനരോഷം തടയാൻ നേതൃത്വം തയ്യാറാകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
Story Summary
The Trinamool Congress (TMC) faces a major existential crisis as internal dissent reaches the national capital, with nearly 20 rebel MPs holding a secret meeting in Delhi during the INDIA bloc session. Following the resignation of senior Rajya Sabha MP Sukhendu Sekhar Roy and reports of other MPs negotiating with the BJP, the party’s stability is severely threatened, mirroring the recent legislative coup in the West Bengal assembly.

