കൊൽക്കത്ത : പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസിനെ പിടിച്ചുലച്ച് രാഷ്ട്രീയ പ്രതിസന്ധി. പാർട്ടി നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന വിമത എംപിമാർ കൂട്ടത്തോടെ ഡൽഹിയിലെത്തി കേന്ദ്ര ബിജെപി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി. ലോക്‌സഭയിലെ തൃണമൂലിന്റെ മൊത്തം 28 അംഗങ്ങളിൽ 22 പേരുടെ പിന്തുണ തങ്ങൾക്കുണ്ടെന്നാണ് വിമത പക്ഷത്തിന്റെ അവകാശവാദം.(TMC Faces Major Political Crisis in West Bengal)
കേന്ദ്രമന്ത്രിയും ബിജെപി ബംഗാൾ ചുമതലക്കാരനുമായ ഭൂപേന്ദ്ര യാദവിന്റെ വസതിയിൽ വെച്ചാണ് വിമത എംപിമാർ ചർച്ച നടത്തിയത്. ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും ചർച്ചയിൽ പങ്കെടുത്തു. രാജ്യസഭാംഗത്വം രാജിവെച്ച സുഖേന്ദു ശേഖർ റോ വിമതർക്കൊപ്പം ചേർന്നിട്ടുണ്ട്. സംസ്ഥാന ഭരണം നഷ്ടപ്പെട്ടതും നിയമസഭയിൽ വെറും 80 സീറ്റുകളിലേക്ക് പാർട്ടി ചുരുങ്ങിയതുമാണ് തൃണമൂലിനുള്ളിലെ കലാപത്തിന് തിരികൊളുത്തിയത്. മഹുവ മൊയ്ത്രയും കല്ല്യാൺ ബാനർജിയും തമ്മിലുള്ള പരസ്യപ്പോരും പാർട്ടിക്ക് തിരിച്ചടിയായി.
നിയമസഭാ തെരഞ്ഞെടുപ്പിൽ 207 സീറ്റുകൾ നേടി ബിജെപി ചരിത്ര വിജയം നേടുകയും സുവേന്ദു അധികാരി മുഖ്യമന്ത്രിയായി അധികാരമേൽക്കുകയും ചെയ്തിരുന്നു. സ്വന്തം മണ്ഡലമായ ഭവാനിപൂരിൽ സുവേന്ദു അധികാരിയോട് മമത പരാജയപ്പെട്ടത് പാർട്ടിക്ക് വലിയ ആഘാതമായി.
Story Summary
The Trinamool Congress faces a major political crisis in West Bengal following a landslide defeat, as a large faction of rebel MPs has held talks with the BJP leadership in Delhi. Claiming the support of 22 out of 28 Lok Sabha MPs, the rebels are pushing Mamata Banerjee into a corner while the BJP continues to consolidate its power in the state.

