ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ സമരം നടത്തുന്ന കോക്ക്റോച്ച് ജനതാ പാർട്ടിP) നേതാക്കളും കേന്ദ്ര സർക്കാരും തമ്മിലുള്ള നിർണ്ണായക ചർച്ചകൾ പൂർത്തിയായി. ഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ നടന്ന ചർച്ചയിൽ യൂണിയൻ മന്ത്രിമാരായ ജെ.പി. നദ്ദ, ജിതേന്ദ്ര സിംഗ് എന്നിവരുമായി സി.ജെ.പി വക്താക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരടങ്ങിയ സംഘമാണ് കൂടിക്കാഴ്ച നടത്തിയത്.(Talks Between CJP And Centre Conclude for the second day )
സി.ജെ.പി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവർ കേന്ദ്ര മന്ത്രിമാരായ ജെ.പി. നദ്ദ, ജിതേന്ദ്ര സിംഗ് എന്നിവരുമായി ചർച്ച നടത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ന്യൂഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ വെച്ചായിരുന്നു ഈ കൂടിക്കാഴ്ച നടന്നത്.
വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ പരിഗണിക്കുന്നതിനും സമരം അവസാനിപ്പിക്കുന്നതിനുമായി കേന്ദ്ര സർക്കാർ മുൻകൈയെടുത്താണ് നിഷ്പക്ഷ വേദിയിൽ ചർച്ച സംഘടിപ്പിച്ചത്. വിദ്യാർത്ഥികൾ നേരിടുന്ന ആശങ്കകളും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിയടക്കമുള്ള പ്രധാന ആവശ്യങ്ങളും യോഗത്തിൽ പ്രതിനിധികൾ ഉന്നയിച്ചു.
ദേശീയ തലത്തിൽ നടക്കുന്ന പൊതുപരീക്ഷകളിലെ ചോദ്യപേപ്പർ ചോർച്ചയും കോപ്പിയടിയും തടയുന്നതിനുള്ള നിയമത്തിൽ നിർണ്ണായക ഭേദഗതികൾക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. പ്രക്ഷോഭം നടത്തുന്ന കോക്ക്റോച്ച് ജനതാ പാർട്ടി (CJP) പ്രതിനിധികളായ അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരുമായി കേന്ദ്ര മന്ത്രിമാരായ ജെ.പി. നദ്ദയും ജിതേന്ദ്ര സിംഗും നടത്തിയ കൂടിക്കാഴ്ച അവസാനിച്ചതിന് തൊട്ടുപിന്നാലെയാണ് മന്ത്രിസഭയുടെ നിർണ്ണായക തീരുമാനം പുറത്തുവന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കാബിനറ്റ് യോഗമാണ് ഭേദഗതികൾക്ക് പച്ചക്കൊടി കാട്ടിയത്. നീറ്റ്-യു.ജി പരീക്ഷാ വിവാദങ്ങളുടെയും രാജ്യവ്യാപകമായി തുടരുന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങളുടെയും പശ്ചാത്തലത്തിലാണ് സർക്കാരിന്റെ ഈ അടിയന്തര നടപടി. പരീക്ഷാ തട്ടിപ്പുകളിൽ ഉൾപ്പെടുന്നവർക്കെതിരെ അതിവേഗ വിചാരണ ഉറപ്പാക്കാൻ ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുക തുടങ്ങിയ ശക്തമായ വ്യവസ്ഥകളാണ് പുതിയ ഭേദഗതിയിലുള്ളത്.
Story Summary
Talks between the central government delegation and Cockroach Janta Party (CJP) leaders concluded at the Constitution Club of India. CJP leaders remained firm on their primary demand for Education Minister Dharmendra Pradhan’s resignation.


