ന്യൂഡൽഹി: തെരുവ് നായകളുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതി തങ്ങൾക്ക് ‘പൂർണ്ണ സ്വാതന്ത്ര്യം’ നൽകിയിട്ടുണ്ടെന്ന പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെ പ്രസ്താവനയ്ക്കെതിരെയുള്ള ഹർജി അടിയന്തരമായി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. ഒരു മുഖ്യമന്ത്രി എന്തെങ്കിലും പ്രസ്താവന നടത്തിയാൽ അതിനനുസരിച്ച് കോടതി തങ്ങളുടെ മുൻ ഉത്തരവുകൾ മാറ്റണമെന്നാണോ കരുതുന്നതെന്ന് സുപ്രീം കോടതി ചോദിച്ചു.(Supreme Court stray dogs case, Court Refuses Plea Over Punjab CM Bhagwant Mann Statement )
ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഈ വിഷയം കോടതിക്ക് മുന്നിൽ ഉന്നയിച്ച അഭിഭാഷകനോട് നിലപാട് വ്യക്തമാക്കിയത്. തെരുവ് നായ കേസുമായി ബന്ധപ്പെട്ട് മെയ് 19-ന് സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിന് പിന്നാലെയാണ് പഞ്ചാബ് മുഖ്യമന്ത്രി വിവാദ പ്രസ്താവന നടത്തിയത്. തെരുവ് നായകളെ കൊല്ലാൻ സുപ്രീം കോടതി പൂർണ്ണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്ന് ഭഗവന്ത് മൻ പരസ്യമായി പറഞ്ഞുവെന്നും, ഇത് കോടതി ഉത്തരവിന്റെ ലംഘനമാണെന്നും ചൂണ്ടിക്കാണിച്ചാണ് അഭിഭാഷകൻ വിഷയം അടിയന്തരമായി പരിഗണിക്കാൻ കോടതി ശ്രദ്ധയിൽപ്പെടുത്തിയത്.
“ഒരു മുഖ്യമന്ത്രി എന്തെങ്കിലും പ്രസ്താവന നടത്തിയാൽ, അതിന്റെ അർത്ഥം ഞങ്ങൾ ഞങ്ങളുടെ ഉത്തരവ് മാറ്റണം എന്നാണോ?” – ബെഞ്ച് അഭിഭാഷകനോട് ആരാഞ്ഞു. തെരുവ് നായ ശല്യം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതി നിയമപരമായ മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ രാഷ്ട്രീയ നേതാക്കൾ ഇതിനെ തെറ്റായി വ്യാഖ്യാനിക്കുന്നത് കോടതിയുടെ ഉത്തരവുകളെ ബാധിക്കില്ലെന്ന കർശനമായ സന്ദേശമാണ് സുപ്രീം കോടതി ഇതിലൂടെ നൽകുന്നത്. പ്രസ്താവനകളുടെ പേരിൽ ഉത്തരവുകളിൽ മാറ്റം വരുത്തില്ലെന്ന് വ്യക്തമാക്കിയ കോടതി, ഈ ഹർജി അടിയന്തരമായി പരിഗണിക്കാൻ തയ്യാറായില്ല.
Story Summary
The Supreme Court refused to entertain a plea alleging that Punjab CM Bhagwant Mann claimed the apex court gave a “free hand” to kill stray dogs. A bench of Justices Vikram Nath and Sandeep Mehta questioned whether they should alter their orders based on a chief minister’s statement, following the court’s May 19 ruling on the stray dogs case.

