ന്യൂഡൽഹി: പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിൽ പ്രതിപക്ഷ പ്രതിഷേധം ശക്തമായി. രാഹുൽ ഗാന്ധിക്ക് സംസാരിക്കാൻ അനുമതി നിഷേധിച്ചതിനെത്തുടർന്ന് പ്രതിപക്ഷ പാർട്ടികൾ സഭാനടപടികൾ തടസ്സപ്പെടുത്തി.(Opposition with slogan in Parliament, BJP retaliates)
നരവനെയുടെ പുസ്തകത്തിലെ ഭാഗങ്ങൾ പ്രതിപക്ഷം ഉയർത്തിക്കാട്ടി. “നരേന്ദർ സറണ്ടർ” എന്ന പോസ്റ്ററുകളുമായാണ് പ്രതിപക്ഷം സഭയിലെത്തിയത്. പ്രതിപക്ഷത്തിന് മറുപടിയായി, നെഹ്റു കുടുംബാംഗങ്ങളുടെ “അഴിമതിയും പരാജയങ്ങളും” തുറന്നുകാട്ടുന്ന പുസ്തകങ്ങൾക്കായി പ്രത്യേക ഗ്രന്ഥശാല തുടങ്ങുമെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ പ്രഖ്യാപിച്ചു. 150-ഓളം പുസ്തകങ്ങൾ ഇത്തരത്തിൽ ശേഖരിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
അച്ചടക്കലംഘനം ആരോപിച്ച് ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ് എന്നിവരടക്കം എട്ട് പ്രതിപക്ഷ എംപിമാരെ ഈ സമ്മേളന കാലയളവിലേക്ക് സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഇവർ പാർലമെന്റ് കവാടത്തിൽ ധർണ്ണ തുടരുകയാണ്. സഭയുടെ വിലപ്പെട്ട സമയം പാഴാക്കുന്നതിനെതിരെ സ്പീക്കർ ഓം ബിർള അതൃപ്തി രേഖപ്പെടുത്തി. പ്രസിദ്ധീകരിക്കാത്ത പുസ്തകങ്ങളിലെ ഭാഗങ്ങൾ സഭയിൽ ഉദ്ധരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

