നാസിക്: ജോലി ചെയ്യുന്നതിനിടെ അപ്രതീക്ഷിതമായി ലിഫ്റ്റ് താഴേക്ക് പതിച്ച് ഗുരുതരമായി പരിക്കേറ്റ വനിതാ ജീവനക്കാരി ചികിത്സയിലിരിക്കെ മരണപ്പെട്ടു (Nashik Medical College Lift Accident). ആശുപത്രിയിലെ ഹൗസ് കീപ്പിംഗ് വിഭാഗത്തിൽ ജോലി ചെയ്തിരുന്ന ജ്യോതി അഹിറെയാണ് മരിച്ചത്. സംഭവത്തിന്റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.
തിങ്കളാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം. ലിഫ്റ്റിന്റെ വാതിൽ തുറന്നുകിടക്കുന്നത് കണ്ട് അതിനുള്ളിലേക്ക് നോക്കാൻ ശ്രമിക്കുകയായിരുന്നു ജ്യോതി. ലിഫ്റ്റ് അവിടെ ഇല്ലെന്ന് മനസ്സിലാക്കി കുനിഞ്ഞ് ഷാഫ്റ്റിനുള്ളിലേക്ക് നോക്കുന്നതിനിടെ, മുകളിലത്തെ നിലയിൽ നിന്ന് ലിഫ്റ്റ് പെട്ടെന്ന് താഴേക്ക് പതിച്ചു. താഴേക്ക് വന്ന ലിഫ്റ്റ് ജ്യോതിയുടെ തലയിലും കഴുത്തിലും ഇടിക്കുകയായിരുന്നു.
ലിഫ്റ്റിനും കെട്ടിടത്തിന്റെ ഭാഗങ്ങൾക്കും ഇടയിൽ കുടുങ്ങിയ ജ്യോതിക്ക് നിലവിളിക്കാൻ പോലും സാധിച്ചില്ല. കയ്യാൽ ആംഗ്യം കാണിക്കുന്നത് കണ്ട മറ്റ് ജീവനക്കാരാണ് ഓടിയെത്തിയത്. ഉടൻ തന്നെ ഇവരെ ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. നട്ടെല്ലിനും തലയ്ക്കും ഏറ്റ ഗുരുതരമായ പരിക്കാണ് മരണകാരണം.
ലിഫ്റ്റിന്റെ മെക്കാനിക്കൽ തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെയാണ് ലിഫ്റ്റ് പ്രവർത്തിച്ചിരുന്നതെന്നും അറ്റകുറ്റപ്പണികളിലെ വീഴ്ചയാണ് അപകടത്തിന് പിന്നിലെന്നും ആരോപണം ഉയർന്നിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൊതുസ്ഥാപനങ്ങളിലെ സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ച് വലിയ ആശങ്കയാണ് ഈ സംഭവം ഉയർത്തുന്നത്.
#NashikTragedy | Woman Injured In Nashik Medical College Lift Mishap Dies During Treatment; CCTV Footage Goes Viral
🔗 https://t.co/RdOCTtjLY2#Nashi | #NashikNews | #FPJ pic.twitter.com/cd749F4r2e
— Free Press Journal (@fpjindia) April 28, 2026
Story Summary: A 50-year-old contract employee, Jyoti Ahire, died after a lift malfunctioned at Dr. Vasantrao Pawar Medical College in Nashik. The incident occurred on Monday when she leaned into an open lift shaft to check its position, and the lift suddenly descended from an upper floor, crushing her. Despite being rushed to the ICU, she succumbed to severe spinal and head injuries late Monday night. The CCTV footage of the accident has gone viral, sparking concerns over workplace safety and maintenance in public institutions.

