മുംബൈ: രാഷ്ട്രീയ റാലിയെത്തുടർന്നുണ്ടായ കനത്ത ഗതാഗതക്കുരുക്കിൽ ക്ഷമ നശിച്ച മുംബൈ സ്വദേശിനി മഹാരാഷ്ട്ര മന്ത്രി ഗിരീഷ് മഹാജനെ പരസ്യമായി ചോദ്യം ചെയ്തു. മുംബൈയിലെ വോർളിയിൽ ബിജെപി സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിനിടെയായിരുന്നു നാടകീയ രംഗങ്ങൾ (Mumbai Woman Confronts Girish Mahajan). മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടതോടെ കാറിൽ നിന്ന് ഇറങ്ങി വന്ന യുവതി മന്ത്രിയോടും പോലീസിനോടും രൂക്ഷമായി തർക്കിക്കുകയായിരുന്നു.
കേന്ദ്രത്തിൽ വനിതാ സംവരണ ബിൽ പരാജയപ്പെട്ടതിൽ പ്രതിഷേധിച്ച് മഹായുതി സഖ്യം വോർളിയിൽ നടത്തിയ മാർച്ചാണ് ഗതാഗതക്കുരുക്കിന് കാരണമായത്. വൈകുന്നേരം 5 മണിക്ക് നിശ്ചയിച്ചിരുന്ന മാർച്ച് വൈകിയതോടെ വോർളിയിലെ തിരക്കേറിയ റോഡുകളിൽ വാഹനങ്ങൾ നിശ്ചലമായി. സ്‌കൂളിൽ നിന്ന് കുട്ടിയെ കൂട്ടിക്കൊണ്ടുവരാൻ പോവുകയായിരുന്നു യുവതി. മണിക്കൂറുകളോളം കുരുക്കിൽപ്പെട്ടതോടെ ഇവർ വാഹനം നിർത്തി റാലിക്ക് നടുവിലേക്ക് നടന്നുചെന്നു. “ഇവിടെ അടുത്ത് കാലിയായ മൈതാനമുണ്ട്, അവിടെ പോയി പ്രതിഷേധിക്കൂ. നൂറുകണക്കിന് ആളുകളാണ് ഇവിടെ വഴിയിൽ കുടുങ്ങിക്കിടക്കുന്നത്. ഇവിടെ നിന്ന് പുറത്തുപോകൂ” എന്ന് ഇവർ മന്ത്രി ഗിരീഷ് മഹാജനോട് ആക്രോശിച്ചു.
പോലീസുകാർ ഇടപെടാൻ ശ്രമിച്ചെങ്കിലും യുവതി വഴങ്ങിയില്ല. മുതിർന്ന ഉദ്യോഗസ്ഥരോട് സംസാരിക്കണമെന്ന് ഇവർ വാശിപിടിച്ചു. ഒടുവിൽ പോലീസുകാർ ഇവരെ അനുനയിപ്പിച്ച് റോഡരികിലേക്ക് മാറ്റുകയായിരുന്നു. തിരക്കേറിയ റോഡുകൾ തടസ്സപ്പെടുത്തിക്കൊണ്ടുള്ള രാഷ്ട്രീയ പ്രകടനങ്ങൾക്കെതിരെയുള്ള പൊതുജനങ്ങളുടെ പ്രതിഷേധമായി ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. സാധാരണക്കാരുടെ ബുദ്ധിമുട്ടുകൾ കണ്ടില്ലെന്ന് നടിക്കുന്ന രാഷ്ട്രീയ നേതൃത്വത്തിന് നൽകിയ ശക്തമായ മറുപടിയാണിതെന്ന് പലരും കമന്റ് ചെയ്തു.
Summary: A frustrated commuter in Mumbai’s Worli area confronted Maharashtra Minister Girish Mahajan after a BJP-led political rally caused a massive traffic jam. The woman, who was on her way to pick up her child from school, stepped out of her car and walked into the march, shouting “Get out of here!” at the demonstrators. She pointed out that an empty ground nearby could have been used instead of blocking busy roads. The video of her heated exchange with the minister and Mumbai Police has since gone viral on social media.

