മോർബി: പ്രതിമാസ വാടകയായ 2,000 രൂപ നൽകാത്തതിനെത്തുടർന്ന് വീട്ടുടമസ്ഥന് ഭാര്യയെയും പ്രായപൂർത്തിയാകാത്ത മകളെയും നിരന്തരം ലൈംഗികമായി പീഡിപ്പിക്കാൻ ഒത്താശ ചെയ്തുകൊടുത്ത കുടുംബനാഥനും വീട്ടുടമയും ഗുജറാത്തിലെ മോർബിയിൽ അറസ്റ്റിലായി (Morbi Gujarat Landlord Rent Crime). ആറുമാസം മുൻപ് ഉപജീവനമാർഗ്ഗം തേടി സുരേന്ദ്രനഗറിൽ നിന്ന് മോർബിയിലേക്ക് താമസം മാറിയ നിർധന കുടുംബമാണ് ക്രൂരമായ ഈ ചതിക്ക് ഇരയായത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം കഴിഞ്ഞ നാല് മാസത്തെ വാടക കുടിശ്ശികയായിരുന്നു.
തുടർന്ന് വാടക തുകയ്ക്ക് പകരമായി തന്റെ ഭാര്യയെയും പ്രായപൂർത്തിയാകാത്ത മകളെയും ലൈംഗികമായി ദുരുപയോഗം ചെയ്യാൻ ഇയാൾ വീട്ടുടമയുമായി കരാറുണ്ടാക്കുകയായിരുന്നു. പീഡനവിവരം പെൺകുട്ടിയുടെ അമ്മൂമ്മ അറിഞ്ഞതോടെ മോർബി പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും, തുടർന്ന് പോലീസ് പോക്സോ ഉൾപ്പെടെയുള്ള കർശന വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. സംഭവത്തിൽ പെൺകുട്ടിയുടെ പിതാവിനെയും വീട്ടുടമസ്ഥനെയും അറസ്റ്റ് ചെയ്തതായും, കുറ്റകൃത്യത്തിൽ പങ്കാളിയായ മൂന്നാമതൊരു വ്യക്തിക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയതായും ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ജെ.എം. ലാൽ അറിയിച്ചു.
Summary: A man and his landlord were arrested in Morbi, Gujarat, for orchestrating the repeated sexual abuse of the man’s wife and minor daughter after the family failed to pay a monthly rent of Rs 2,000 for four months. Having relocated from Surendranagar for a livelihood, the family faced severe financial crisis, leading the father to strike a shocking deal to settle the arrears. The crime came to light when the wife’s mother discovered the assault and filed a police complaint, leading to the immediate arrest of both men under stringent laws, including the POCSO Act.

