ചെന്നൈ: വനിതാ സംവരണവുമായി ബന്ധപ്പെട്ട മണ്ഡല പുനർനിർണയ നീക്കങ്ങളിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ (M.K. Stalin). ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ അധികാരം കവരാനാണ് നീക്കമെങ്കിൽ രാജ്യം ഇതുവരെ കാണാത്ത തരത്തിലുള്ള ജനകീയ പ്രക്ഷോഭത്തിന് തമിഴ്‌നാട് സാക്ഷ്യം വഹിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
വിഷയത്തിൽ കേന്ദ്രത്തിനുള്ള അന്ത്യശാസനമാണിതെന്ന് സ്റ്റാലിൻ വ്യക്തമാക്കി. ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് അനാവശ്യ പ്രാധാന്യം നൽകി തമിഴ്‌നാടിന്റെ രാഷ്ട്രീയ സ്വാധീനം ഇല്ലാതാക്കാൻ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. തമിഴ്‌നാടിന്റെ സ്വാഭിമാനത്തെ ചോദ്യം ചെയ്താൽ ഓരോ വീട്ടിൽ നിന്നുള്ളവരും തെരുവിലിറങ്ങും. ഡൽഹിയിലിരുന്ന് സംസ്ഥാനങ്ങളുടെ അവകാശങ്ങൾ കവർന്നെടുക്കാമെന്ന് ആരും മോഹിക്കേണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
1950-കളിലും 60-കളിലും ഡിഎംകെ നടത്തിയ ചരിത്രപരമായ പോരാട്ടങ്ങളുടെ വീര്യം ഇന്ത്യക്ക് വീണ്ടും കാണേണ്ടി വരുമെന്ന് സ്റ്റാലിൻ ഓർമ്മിപ്പിച്ചു. ദ്രാവിഡ പ്രസ്ഥാനത്തിന്റെ അമരക്കാരൻ എന്ന നിലയിലാണ് താൻ ഈ താക്കീത് നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മണ്ഡല പുനർനിർണയം നടപ്പിലാക്കുമ്പോൾ ജനസംഖ്യാ നിയന്ത്രണത്തിൽ മികച്ച നേട്ടം കൈവരിച്ച ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് പാർലമെന്റിലെ സീറ്റുകൾ നഷ്ടപ്പെടുമെന്ന ആശങ്ക നിലനിൽക്കെയാണ് സ്റ്റാലിന്റെ ഈ കടുത്ത നിലപാട്.
Story Summary:
Tamil Nadu CM M.K. Stalin has issued a stern warning to the Centre against constituency delimitation, stating it could trigger unprecedented protests. He accused the move of undermining South India’s political power and vowed to protect the state’s rights with the spirit of the early DMK era.

