ന്യൂഡൽഹി: കർണാടക കോൺഗ്രസ് അധ്യക്ഷനായി ബി.കെ. ഹരിപ്രസാദ് ചുമതലയേൽക്കുന്ന ചടങ്ങിനിടെയുണ്ടായ അച്ചടക്കലംഘനത്തിൽ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അതൃപ്തി രേഖപ്പെടുത്തി. മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ അനുകൂലിച്ച് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചതാണ് ഖാർഗെയെ ചൊടിപ്പിച്ചത്. പ്രവർത്തകരെ “യൂസ്‌ലെസ് ഫെലോസ്” എന്ന് വിശേഷിപ്പിച്ച ഖാർഗെ, ഇത് വ്യക്തിപരമായ ചടങ്ങല്ലെന്നും പാർട്ടിയുടെ ഔദ്യോഗിക പരിപാടിയാണെന്നും ഓർമ്മിപ്പിച്ചു.(Mallikarjun Kharge Rebukes Congress Workers In Karnataka)
കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ അനുകൂലിച്ച് ‘ഡികെ-ഡികെ’ എന്ന് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചതോടെ ഖാർഗെ ക്ഷുഭിതനായി. “നിശബ്ദരായിരിക്കൂ! താഴെയിരിക്കൂ. രാജ്യം മുഴുവൻ നിങ്ങളുടെ കൈയ്യിലാണെന്നാണോ വിചാരം? അച്ചടക്കം പാർട്ടിക്ക് അത്യാവശ്യമാണ്. മുദ്രാവാക്യം വിളിച്ചവർ ശ്രദ്ധിക്കുക, ഇതിന്റെ ദൃശ്യങ്ങൾ പരിശോധിച്ച് അച്ചടക്കനടപടി സ്വീകരിക്കും,” അദ്ദേഹം മുന്നറിയിപ്പ് നൽകി.
പ്രവർത്തകരെ ശാന്തരാക്കാൻ ഡി.കെ. ശിവകുമാറും ശ്രമം നടത്തിയിരുന്നു. തിരഞ്ഞെടുപ്പിന് മുന്നോടിയായി കർണാടകയിലെ പാർട്ടിയെ ശക്തിപ്പെടുത്താനുള്ള നീക്കങ്ങൾക്കിടയിലാണ് ഈ സംഭവം.
Story Summary
Congress President Mallikarjun Kharge publicly rebuked party workers at the swearing-in ceremony of Karnataka unit president BK Hariprasad for disrupting proceedings with chants in support of Chief Minister DK Shivakumar. Kharge warned of disciplinary action against the unruly workers.

