ലഖ്‌നൗ: അലിഗഞ്ചിൽ ഉണ്ടായ അഗ്നിബാധയിൽ മരിച്ച 15 പേരിൽ ഉൾപ്പെട്ട നീലേഷ് കുമാറും അനാമിക സാമന്തയും വിവാഹജീവിതത്തിനായി സ്വപ്നം കണ്ടിരുന്നവരാണ്. നവംബറിൽ വിവാഹം നടത്താനിരുന്ന ഇരുവരും ഹെഡ് ഹോപ്പർ സ്റ്റുഡിയോസ് എന്ന സ്ഥാപനത്തിൽ സഹപ്രവർത്തകരായിരുന്നു. അവിടെവച്ചാണ് പ്രണയത്തിലായത്. കഴിഞ്ഞ ആഴ്ച അനാമികയുടെ കുടുംബം കൊൽക്കത്തയിൽ നിന്ന് ലഖ്‌നൗവിലെത്തി നീലേഷിന്റെ കുടുംബത്തെ കണ്ട് വിവാഹത്തിന് അനുഗ്രഹം നൽകിയിരുന്നു.(Lucknow Fire Accident, Young Couple Preparing For Wedding Dies In Lucknow Fire Tragedy)
ലഖ്‌നൗവിലെ കെട്ടിടത്തിൽ തീപിടുത്തമുണ്ടായ വിവരം പുറത്തുവന്നപ്പോൾ നീലേഷിന്റെ കുടുംബം അത് ഗൗരവമായി എടുത്തിരുന്നില്ല. കെട്ടിടത്തിൽ കോച്ചിംഗ് സെന്ററും ലൈബ്രറിയുമാണ് പ്രവർത്തിക്കുന്നതെന്നായിരുന്നു ആദ്യ വാർത്തകൾ. എന്നാൽ വൈകുന്നേരം മോർച്ചറിയിൽ നിന്നുള്ള ഫോൺ കോളാണ് നീലേഷിന്റെ മരണവിവരം കുടുംബത്തെ അറിയിച്ചത്. ശ്വാസംമുട്ടിയാണ് നീലേഷ് മരിച്ചതെന്ന് കുടുംബം പറയുന്നു.
കൊൽക്കത്തയിൽ നിന്നുള്ള അനാമികയുടെ കുടുംബത്തിനും ഈ വിയോഗം വലിയ ആഘാതമായി. അനാമികയുടെ മൃതദേഹം പോലീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സഹായത്തോടെ അവസാന കർമ്മങ്ങൾക്കായി കൊൽക്കത്തയിലേക്ക് കൊണ്ടുപോയി. ഒരുമിച്ച് ജീവിക്കാൻ കൊതിച്ച നീലേഷും അനാമികയും, അവരുടെ കുടുംബങ്ങൾ തമ്മിൽ ബന്ധിപ്പിച്ച സ്നേഹത്തിന്റെ കണ്ണികൾ പെട്ടെന്നുള്ള ഈ ദുരന്തത്തിൽ അറ്റുപോയിരിക്കുകയാണ്.
Story Summary
Neelesh Kumar and Anamika Samanta, a young couple who were set to marry this November, tragically died in the devastating fire at a commercial building in Lucknow’s Aliganj. The two families, who had recently met to finalize wedding arrangements, are now united in grief as they mourn the loss of the couple who worked together at a 3D art production studio in the building.

