റോം: കൃത്രിമബുദ്ധി സമൂഹത്തിന്റെ പൊതുവായ വികസനത്തിനും പുരോഗതിക്കുമായി ഉപയോഗിക്കണമെന്ന് ആഹ്വാനം ചെയ്ത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിയും (India Italy Strategic Partnership Digital Infrastructure). യൂറോപ്പ് പര്യടനത്തിന്റെ ഭാഗമായി റോമിലെത്തിയ പ്രധാനമന്ത്രി മോദിയും മെലോനിയും ഇറ്റാലിയൻ ദിനപത്രമായ ‘കോറിയർ ഡെല്ല സെര’യിൽ എഴുതിയ സംയുക്ത ലേഖനത്തിലാണ് എഐ സാങ്കേതികവിദ്യയുടെ സുതാര്യതയെക്കുറിച്ച് വ്യക്തമാക്കിയത്. 26 വർഷത്തിന് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഇറ്റലിയിലേക്ക് ഉഭയകക്ഷി സന്ദർശനം നടത്തുന്നത് എന്ന പ്രത്യേകതയും ഈ കൂടിക്കാഴ്ചയ്ക്കുണ്ട്.
സാങ്കേതികവിദ്യകൾ എപ്പോഴും മനുഷ്യകേന്ദ്രീകൃതമായിരിക്കണമെന്നും അവയ്ക്ക് ഒരിക്കലും വ്യക്തികൾക്കോ അവരുടെ മൗലികാവകാശങ്ങൾക്കോ പകരമാകാൻ കഴിയില്ലെന്നും നേതാക്കൾ ലേഖനത്തിൽ ഓർമ്മിപ്പിച്ചു. ജനാധിപത്യ പ്രക്രിയകളെ അട്ടിമറിക്കാനോ പൊതുസംവാദങ്ങളെ ദുരുപയോഗം ചെയ്യാനോ എഐ സാങ്കേതികവിദ്യ അനുവദിക്കരുത്. ഇന്ത്യയുടെ ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളും സാങ്കേതിക നൈപുണ്യവും ഇറ്റലിയുടെ വ്യവസായ മികവും ഒത്തുചേരുമ്പോൾ ആഗോളതലത്തിൽ, പ്രത്യേകിച്ച് ഗ്ലോബൽ സൗത്ത് രാജ്യങ്ങളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ഇപ്പോൾ തന്ത്രപ്രധാനമായ പങ്കാളിത്തത്തിലേക്ക് വളർന്നിരിക്കുകയാണെന്നും ലേഖനത്തിൽ പറയുന്നു.
Summary: Prime Minister Narendra Modi and Italian Prime Minister Giorgia Meloni co-authored a joint article emphasizing that Artificial Intelligence should serve as a powerful tool for inclusive global development. Marking the first bilateral visit by an Indian Prime Minister to Italy in 26 years, the leaders wrote in Italy’s daily Corriere della Sera that AI must remain human-centered and trustworthy. They asserted that while technological innovation in AI and quantum computing shapes the future, it must never replace human individuals, undermine fundamental rights, or manipulate democratic processes, especially across the Global South.

