ഗുവാഹത്തി: അസം മുഖ്യമന്ത്രിയായി ഹിമന്ത ബിശ്വ ശർമ രണ്ടാം തവണയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗുവാഹത്തിയിലെ ഖാനാപ്പാറ വെറ്ററിനറി കോളേജ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ എന്നിവർ പങ്കെടുത്തു. വിവിധ എൻഡിഎ മുഖ്യമന്ത്രിമാരും ഉപമുഖ്യമന്ത്രിമാരും ചടങ്ങിന് സാക്ഷ്യം വഹിച്ചു.(Himanta Biswa Sarma Sworn In As Assam CM For Second Term)
അസമിൽ തുടർച്ചയായി മൂന്നാം തവണയാണ് എൻഡിഎ സർക്കാർ അധികാരത്തിലെത്തുന്നത്. സംസ്ഥാന ചരിത്രത്തിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ കോൺഗ്രസ് ഇതര മുഖ്യമന്ത്രിയെന്ന റെക്കോർഡും ഹിമന്ത ബിശ്വ ശർമ സ്വന്തമാക്കി.
126 അംഗ നിയമസഭയിൽ 102 സീറ്റുകൾ നേടിയാണ് എൻഡിഎ സഖ്യം അധികാരം നിലനിർത്തിയത്. ബിജെപി ഒറ്റയ്ക്ക് 82 സീറ്റുകൾ നേടി ചരിത്രത്തിലാദ്യമായി കേവല ഭൂരിപക്ഷം സ്വന്തമാക്കി. സഖ്യകക്ഷികളായ എജിപി (AGP), ബിപിഎഫ് (BPF) എന്നിവർ 10 സീറ്റുകൾ വീതം നേടി. മുതിർന്ന ബിജെപി നേതാവ് രഞ്ജീത് കുമാർ ദാസിനെ സ്പീക്കർ സ്ഥാനത്തേക്ക് എൻഡിഎ നാമനിർദ്ദേശം ചെയ്തു. സത്യപ്രതിജ്ഞയ്ക്ക് തൊട്ടുപിന്നാലെ ആദ്യ മന്ത്രിസഭായോഗം ചേരുമെന്നും തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പിലാക്കുന്നതിനാണ് മുൻഗണനയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സത്യപ്രതിജ്ഞാ ചടങ്ങിനോടനുബന്ധിച്ച് ഗുവാഹത്തിയിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്. ഖാനാപ്പാറ പ്രദേശത്ത് ഗതാഗത നിയന്ത്രണങ്ങളും ബഹുതല സുരക്ഷാ വലയവും പോലീസ് സജ്ജമാക്കിയിരുന്നു.
Story Summary
Himanta Biswa Sarma has been sworn in as the Chief Minister of Assam for a second consecutive term. He is the first non-Congress CM to achieve this in the state. The NDA won 102 seats, with the BJP securing a historic single-party majority with 82 seats.

