ന്യൂഡൽഹി: വിദേശരാജ്യങ്ങളിൽ ഉപരിപഠനം നടത്തുന്ന ലക്ഷക്കണക്കിന് ഇന്ത്യൻ വിദ്യാർഥികളുടെ കൃത്യമായ വിവരങ്ങൾ ശേഖരിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. അടിയന്തര സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും വിദ്യാർഥികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനുമായാണ് ഈ നീക്കം. എല്ലാ വിദ്യാർഥികളും അതത് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളിലോ ഹൈക്കമ്മീഷനുകളിലോ വിവരങ്ങൾ രജിസ്റ്റർ ചെയ്യണമെന്ന് വിദേശകാര്യ മന്ത്രാലയം നിർദ്ദേശിച്ചു.(Government To Create Database For Indian Students Studying Abroad)
പത്ത് ലക്ഷത്തിലധികം ഇന്ത്യൻ വിദ്യാർഥികൾ വിദേശത്തുണ്ടെന്നാണ് ഏകദേശ കണക്ക്. എന്നാൽ പലപ്പോഴും വിദേശ രാജ്യങ്ങൾ പുറത്തുവിടുന്ന വിസ കണക്കുകളെയാണ് നിലവിൽ സർക്കാർ ആശ്രയിക്കുന്നത്. യുദ്ധമോ മറ്റ് പ്രതിസന്ധികളോ ഉണ്ടാകുമ്പോൾ കൃത്യമായ ഡാറ്റാബേസ് ഇല്ലാത്തത് ഒഴിപ്പിക്കൽ നടപടികൾക്ക് തടസ്സമാകുന്നുണ്ട്.
2015-ൽ വിദ്യാർഥികൾക്കും പ്രവാസികൾക്കുമായി ‘മദദ്’ എന്ന പോർട്ടൽ ആരംഭിച്ചിരുന്നെങ്കിലും അതിൽ രജിസ്റ്റർ ചെയ്തത് 41,000 വിദ്യാർഥികൾ മാത്രമാണ്. ഈ സാഹചര്യത്തിലാണ് രജിസ്ട്രേഷൻ ശക്തമാക്കാൻ മന്ത്രാലയം തീരുമാനിച്ചത്. സെപ്റ്റംബർ സെമസ്റ്റർ ആരംഭിക്കുന്നതിന് മുമ്പ് ഡാറ്റാബേസ് പൂർത്തിയാക്കാനാണ് തീരുമാനം.
യുദ്ധമോ പ്രകൃതിക്ഷോഭമോ ഉണ്ടാകുമ്പോൾ വിദ്യാർഥികളെ വേഗത്തിൽ കണ്ടെത്തി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുക, പ്രാദേശിക നിയമങ്ങൾ, രേഖാ പ്രശ്നങ്ങൾ, വിസ സംബന്ധമായ തടസ്സങ്ങൾ എന്നിവയിൽ എംബസികൾ വഴി നേരിട്ട് സഹായം നൽകുക, വിദ്യാർഥികൾ കൂടുതലുള്ള അമേരിക്ക, കാനഡ, ജർമ്മനി, ചൈന തുടങ്ങിയ രാജ്യങ്ങളിൽ പ്രത്യേക ക്യാമ്പെയ്നുകൾ സംഘടിപ്പിക്കുക ന്നിവയാണ് ലക്ഷ്യം.
Story Summary
The Indian government is creating a comprehensive database of Indian students studying abroad to ensure their safety during global crises and conflicts. The Ministry of External Affairs has urged students to register with local Indian embassies to streamline rescue operations and provide legal assistance when needed.

