ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി സ്ഥാനമേറ്റതിന് പിന്നാലെ തന്റെ കുട്ടിക്കാലത്തെ ദാരിദ്ര്യത്തെക്കുറിച്ച് വിജയ് നടത്തിയ പരാമർശങ്ങൾ പച്ചക്കള്ളമാണെന്ന് എഴുത്തുകാരൻ മനു ജോസഫ്. ചെന്നൈയിലെ ലോയോള സ്കൂളിൽ മൂന്നാം ക്ലാസിൽ തങ്ങൾ സഹപാഠികളായിരുന്നുവെന്നും അന്ന് വിജയുടെ പിതാവ് അറിയപ്പെടുന്ന ചലച്ചിത്ര നിർമ്മാതാവായിരുന്നുവെന്നും മനു ജോസഫ് ചൂണ്ടിക്കാട്ടി.(Author Manu Joseph Slams CM Vijay Over Claims Of Growing Up In Poverty)
In his first speech as Tamil Nadu chief minister, Vijay said that he grew up in poverty, and that he even knows what hunger is. It’s bullshit because he was my classmate in the third standard in Loyola School.
His father was a filmmaker who set up his son for a career in films.…— Manu Joseph (@manujosephsan) May 11, 2026
മുഖ്യമന്ത്രിയെന്ന നിലയിലുള്ള ആദ്യ പ്രസംഗത്തിൽ, താൻ ദാരിദ്ര്യത്തിലും വിശപ്പിലുമാണ് വളർന്നതെന്നും ഒരു സാധാരണ അസിസ്റ്റന്റ് ഡയറക്ടറുടെ മകനായിരുന്നു താനെന്നുമാണ് വിജയ് പറഞ്ഞത്. എന്നാൽ ഇത് തികച്ചും തെറ്റായ വിവരമാണെന്ന് മനു ജോസഫ് പറഞ്ഞു. “താൻ ദരിദ്രനായിരുന്നുവെന്നും വിശപ്പിന്റെ വില അറിയാമെന്നും വിജയ് പ്രസംഗത്തിൽ പറഞ്ഞു. എന്നാൽ അദ്ദേഹം ലോയോള സ്കൂളിൽ എന്റെ സഹപാഠിയായിരുന്നു. അന്ന് അദ്ദേഹത്തിന്റെ അച്ഛൻ മകന്റെ സിനിമാ കരിയർ ഉറപ്പിക്കാൻ ശ്രമിക്കുന്ന തിരക്കുള്ള സംവിധായകനായിരുന്നു. സിനിമയിലെ ചില പ്രതിസന്ധികളെ ദാരിദ്ര്യമായി കാണാനാവില്ല. സമ്പന്നരായ കുട്ടികൾ താൽക്കാലികമായി പണമില്ലാതാകുന്ന അവസ്ഥയെ ദാരിദ്ര്യമായി തെറ്റിദ്ധരിക്കാറുണ്ട്,” മനു ജോസഫ് കുറിച്ചു.
ഞായറാഴ്ച നടത്തിയ പ്രസംഗത്തിൽ, തനിക്ക് രാജകീയ പാരമ്പര്യമില്ലെന്നും ജനങ്ങളിൽ ഒരാളാണെന്നും വിജയ് അവകാശപ്പെട്ടിരുന്നു. താൻ അഴിമതി നടത്തില്ലെന്നും മറ്റുള്ളവരെ അതിന് അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിനിമാ ജീവിതത്തിൽ ജനങ്ങൾ തന്ന സ്നേഹത്തിന് പകരമായിട്ടാണ് രാഷ്ട്രീയത്തിലേക്ക് എത്തിയതെന്നും ജനങ്ങളുടെ പണത്തിൽ നിന്ന് ഒരു പൈസ പോലും താൻ തൊടില്ലെന്നും വിജയ് പറഞ്ഞിരുന്നു.
Story Summary
Author Manu Joseph has called out Tamil Nadu CM Vijay’s claims of a poverty-stricken childhood as false, stating they were classmates at the elite Loyola School. Joseph highlighted that Vijay’s father was a well-off filmmaker, dismissing the CM’s “rags-to-riches” narrative as a common exaggeration among affluent individuals.

