ന്യൂഡൽഹി: ഇന്ത്യൻ ശതകോടീശ്വരൻ ഗൗതം അദാനിയും അനന്തരവൻ സാഗർ അദാനിയും അമേരിക്കയിൽ നേരിട്ടിരുന്ന കേസ് ഒത്തുതീർപ്പിലേക്ക്. നിക്ഷേപകരെ കബളിപ്പിച്ചു എന്നാരോപിച്ച് യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമ്മീഷൻ ഫയൽ ചെയ്ത സിവിൽ കേസ് ഒത്തുതീർപ്പാക്കാൻ ധാരണയായതായി പുറത്തുവന്ന കോടതി രേഖകൾ വ്യക്തമാക്കുന്നു.(Gautam Adani US Lawsuit Settlement, Gautam Adani To Settle US Bribery Lawsuit And Pay Civil Penalty)
ഒത്തുതീർപ്പിന്റെ ഭാഗമായി ഗൗതം അദാനി 6 മില്യൺ ഡോളറും, സാഗർ അദാനി 12 മില്യൺ ഡോളറും സിവിൽ പിഴയായി നൽകാൻ സമ്മതിച്ചു. എന്നാൽ ആരോപണങ്ങളിൽ തങ്ങൾ കുറ്റക്കാരാണെന്ന് ഇവർ സമ്മതിച്ചിട്ടില്ല. ഇന്ത്യയിലെ കൂറ്റൻ സോളാർ പദ്ധതികൾക്കായി സർക്കാർ ഉദ്യോഗസ്ഥർക്ക് കോടിക്കണക്കിന് രൂപ കൈക്കൂലി നൽകിയെന്ന വിവരം മറച്ചുവെച്ച് അമേരിക്കൻ നിക്ഷേപകരിൽ നിന്ന് ഫണ്ട് സമാഹരിച്ചു എന്നതായിരുന്നു ഇവർക്കെതിരായ കേസ്.
സിവിൽ കേസിന് പുറമെ ഇവർക്കെതിരെ ന്യൂയോർക്കിൽ നിലനിന്നിരുന്ന സെക്യൂരിറ്റീസ് ഫ്രോഡ് ഉൾപ്പെടെയുള്ള ക്രിമിനൽ കേസുകളും പിൻവലിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട് ചെയ്തു. വിദേശ രാജ്യങ്ങളിൽ ബിസിനസ്സിനായി കൈക്കൂലി നൽകുന്നത് നിരോധിക്കുന്ന എഫ് സി പി എ 2025 മാർച്ചിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് റദ്ദാക്കിയിരുന്നു. ഇതാണ് അദാനിക്കെതിരായ കേസുകൾ ദുർബലമാകാൻ പ്രധാന കാരണമായത്. അദാനിക്കെതിരായ അമേരിക്കൻ കോടതിയുടെ നടപടികളെത്തുടർന്ന് കെനിയയിലെ വിമാനത്താവള കരാറുകൾ ഉൾപ്പെടെയുള്ള നിരവധി അന്താരാഷ്ട്ര പദ്ധതികൾ അദാനി ഗ്രൂപ്പിന് നേരത്തെ നഷ്ടമായിരുന്നു. എന്നാൽ പുതിയ ഒത്തുതീർപ്പ് വ്യവസ്ഥകൾ അദാനി ഗ്രൂപ്പിന് ആഗോള തലത്തിൽ വലിയ ആശ്വാസം നൽകുന്നതാണ്.
Story Summary
Gautam Adani and his nephew Sagar Adani have agreed to settle a US SEC lawsuit regarding alleged bribery concealment by paying civil penalties of $6 million and $12 million respectively. Following the suspension of the Foreign Corrupt Practices Act by President Trump, criminal charges against them are also likely to be dropped, marking a major legal relief for the Adani Group.

