HomeNationalIAS ഓഫീസറെന്ന വ്യാജേന കല്യാണം കഴിച്ചു, 40 ലക്ഷം തട്ടിയെടുക്കാൻ ശ്രമം:...

IAS ഓഫീസറെന്ന വ്യാജേന കല്യാണം കഴിച്ചു, 40 ലക്ഷം തട്ടിയെടുക്കാൻ ശ്രമം: ഉത്തർപ്രദേശിൽ യുവതി പിടിയിൽ | Fake IAS Officer Arrested

ബറേലി: ഉത്തർപ്രദേശിലെ ബറേലിയിൽ ഐഎഎസ് ഓഫീസറാണെന്ന് വ്യാജമായി ചമഞ്ഞ് യുവാവിനെ വിവാഹം കഴിക്കുകയും പിന്നീട് ഭീഷണിപ്പെടുത്തി 40 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിക്കുകയും ചെയ്ത യുവതി അറസ്റ്റിലായി. ബദായൂൻ സതേതി സ്വദേശിനിയായ സാധന എന്ന യുവതിയെയാണ് ഫരീദ്പൂർ പോലീസ് അറസ്റ്റ് ചെയ്തത്.(Fake IAS Officer Arrested, Woman posing as IAS officer to marry man arrested for extortion)

താൻ ഐഎഎസ് ഉദ്യോഗസ്ഥയാണെന്ന് കാണിക്കുന്ന വ്യാജ ചിത്രങ്ങളും വീഡിയോകളും ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്താണ് സാധന യുവാവായ അഭിഷേകിനെയും കുടുംബത്തെയും വിശ്വസിപ്പിച്ചത്. ഇത് സത്യമാണെന്ന് കരുതി അഭിഷേക് യുവതിയെ വിവാഹം കഴിച്ചു. എന്നാൽ വിവാഹശേഷം സാധനയുടെ സ്വഭാവത്തിൽ മാറ്റം വരികയും ഭർത്താവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു.

ബദായൂനിൽ ആശുപത്രി നിർമ്മിക്കുന്നതിനായി കാർഷിക ഭൂമി വിറ്റ് 40 ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെട്ട് ഇവർ ഭർത്താവിനെയും കുടുംബത്തെയും നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. അഭിഷേകിന്റെ പരാതിയിൽ സാധന, പിതാവ് നരേന്ദ്ര പാൽ സിംഗ്, സഹോദരൻ സൂര്യ പ്രതാപ്, അമ്മാവൻ രാജേന്ദ്ര സിംഗ് എന്നിവർക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെയും ഐടി ആക്ടിലെയും വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തു. ചോദ്യം ചെയ്യലിൽ താൻ ബിഎസ്‌സി ബിരുദധാരിയാണെന്നും സർക്കാർ ജോലിക്ക് തയ്യാറെടുക്കുന്ന ആളാണെന്നും യുവതി സമ്മതിച്ചു. കുടുംബത്തെ വിശ്വസിപ്പിക്കാൻ വ്യാജ ചിത്രങ്ങൾ നിർമ്മിച്ചതാണെന്നും പ്രതി പോലീസിനോട് വെളിപ്പെടുത്തി. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

Story Summary

A woman named Sadhana was arrested in Uttar Pradesh’s Bareilly district for posing as an IAS officer on social media to marry a man and subsequently demanding Rs 40 lakh from him. Following a complaint by her husband alleging extortion, domestic violence, and deception, the police registered a case and arrested the accused, who confessed to the fraud.

Clickable Info Box