Description
Digital Voice of Kerala
Tuesday, May 12, 2026

Digital Voice of Kerala
HomeNational‘ഇന്ത്യ’ സഖ്യത്തിൽ വൻ വിള്ളൽ: ലോക്സഭയിൽ കോൺഗ്രസിനൊപ്പം ഇരിക്കാനില്ലെന്ന് DMK, കത്ത്...

‘ഇന്ത്യ’ സഖ്യത്തിൽ വൻ വിള്ളൽ: ലോക്സഭയിൽ കോൺഗ്രസിനൊപ്പം ഇരിക്കാനില്ലെന്ന് DMK, കത്ത് നൽകി കനിമൊഴി | DMK MP Kanimozhi

🎙️ Latest Podcast

ന്യൂഡൽഹി: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ദേശീയ രാഷ്ട്രീയത്തിലും കോൺഗ്രസ് – ഡിഎംകെ ബന്ധം പൂർണ്ണമായും തകർന്നു. ലോക്‌സഭയിൽ കോൺഗ്രസ് അംഗങ്ങൾക്കൊപ്പം നൽകിയിരിക്കുന്ന ഇരിപ്പിടങ്ങൾ മാറ്റണമെന്ന ഡിഎംകെ നേതാവ് കനിമൊഴിയുടെ ആവശ്യം പ്രതിപക്ഷ സഖ്യത്തിന് വലിയ തിരിച്ചടിയായി. രാഷ്ട്രീയ സാഹചര്യങ്ങൾ മാറിയെന്നും കോൺഗ്രസുമായുള്ള സഖ്യം അവസാനിച്ചുവെന്നും കത്തിൽ കനിമൊഴി ചൂണ്ടിക്കാട്ടി.(DMK MP Kanimozhi Requests Change In Lok Sabha Seating After Split With Congress)

തമിഴ്‌നാട്ടിൽ നടൻ വിജയുടെ തമിഴക വെട്രി കഴകം (TVK) 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായതാണ് സഖ്യത്തിൽ വിള്ളലുണ്ടാക്കിയത്. തിരഞ്ഞെടുപ്പിന് പിന്നാലെ ഡിഎംകെ സഖ്യം വിട്ട കോൺഗ്രസ്, വിജയെ പിന്തുണയ്ക്കാൻ തീരുമാനിച്ചതാണ് എം.കെ. സ്റ്റാലിനെയും സംഘത്തെയും ചൊടിപ്പിച്ചത്. ഇതോടെ കേന്ദ്രത്തിലും കോൺഗ്രസുമായുള്ള ബന്ധം അവസാനിപ്പിക്കാൻ ഡിഎംകെ തീരുമാനിക്കുകയായിരുന്നു.

സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് കോൺഗ്രസിനെതിരെ ഉന്നയിച്ച പരിഹാസവും ഇതിനിടെ ശ്രദ്ധേയമായി. മമതാ ബാനർജിയുമായും എം.കെ. സ്റ്റാലിനുമായും കൂടിക്കാഴ്ച നടത്തിയ ശേഷം, “പ്രതിസന്ധി ഘട്ടത്തിൽ ഉപേക്ഷിച്ചു പോകുന്നവരല്ല ഞങ്ങൾ” എന്ന് അദ്ദേഹം എക്സിൽ കുറിച്ചു. ഇടതുപക്ഷ പാർട്ടികളും വിസികെയും വിജയിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചതോടെ തമിഴ്‌നാട്ടിൽ ഡിഎംകെ പൂർണ്ണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്.

Story Summary

The INDIA bloc faces a major crisis as DMK MP Kanimozhi requested the Lok Sabha Speaker to change their seating arrangement away from Congress members. This follows the fallout in Tamil Nadu after Congress offered support to Vijay’s TVK, ending its long-standing alliance with the DMK.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.