ന്യൂഡൽഹി: ഇന്ധനവില വർധനവിൽ പ്രതിഷേധിച്ച് നിരക്കുകൾ പുതുക്കി നിശ്ചയിക്കണമെന്ന ആവശ്യവുമായി രാജ്യതലസ്ഥാനത്ത് ഓട്ടോ-ടാക്സി, ട്രക്കുകൾ ഉൾപ്പെടെയുള്ള വാണിജ്യ വാഹനങ്ങളുടെ മൂന്നുദിവസത്തെ പണിമുടക്ക് ആരംഭിച്ചു. ഓൾ ഇന്ത്യ മോട്ടോർ ട്രാൻസ്പോർട്ട് കോൺഗ്രസും യൂണൈറ്റഡ് ഫ്രണ്ട് ഓഫ് ഓൾ ട്രാൻസ്പോർട്ട് അസോസിയേഷനും ചേർന്നാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. ചാലക് ശക്തി യൂണിയൻ അടക്കം 68 ഓളം വരുന്ന വിവിധ ട്രാൻസ്പോർട്ട് അസോസിയേഷനുകൾ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.(Delhi Auto Taxi Three Day Strike Begins Over Fuel Price)
മേയ് 21 മുതൽ 23 വരെയാണ് ഡൽഹി എൻസിആർ മേഖലയിൽ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. സിഎൻജി, പെട്രോൾ, ഡീസൽ വിലയിലുണ്ടായ അടിക്കടിയുള്ള വർധനവും വാണിജ്യ വാഹനങ്ങൾക്ക് ഡൽഹി സർക്കാർ ഏർപ്പെടുത്തിയ പരിസ്ഥിതി നഷ്ടപരിഹാര സെസ്സ് കുത്തനെ കൂട്ടിയതുമാണ് ട്രാൻസ്പോർട്ട് യൂണിയനുകളെ പെട്ടെന്നുള്ള സമരത്തിലേക്ക് നയിച്ചത്.
അടിക്കടി ഇന്ധനവില വർധിക്കുന്നത് സാധാരണക്കാരായ ഡ്രൈവർമാരുടെ കുടുംബ ബഡ്ജറ്റുകളെ പൂർണ്ണമായി തകിടം മറിച്ചതായി ചാലക് ശക്തി യൂണിയൻ വൈസ് പ്രസിഡന്റ് അനുജ് കുമാർ റാത്തോർ ചൂണ്ടിക്കാട്ടി. നാല് ലക്ഷത്തോളം ഡ്രൈവർമാർ സമരത്തിൽ പങ്കാളികളാകുമെന്നാണ് സംഘടനകൾ വ്യക്തമാക്കുന്നത്. വാണിജ്യ വാഹന ഡ്രൈവർമാർ നേരിടുന്ന കടുത്ത സാമ്പത്തിക ചൂഷണം തടയാൻ അടിയന്തര നയങ്ങൾ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ട്രാൻസ്പോർട്ട് കോൺഗ്രസ് ഡൽഹി ലഫ്റ്റനന്റ് ഗവർണർ തരൺജിത്ത് സിങ് സന്ധുവിനും മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്കും കത്തയച്ചിട്ടുണ്ട്.
Story Summary
Commercial vehicle unions in Delhi-NCR have launched a three-day strike from May 21 to May 23 demanding a revision of auto-taxi fares and protesting against the recent hike in environment compensation cess. While major transport bodies have submitted their demands to LG Taranjit Singh Sandhu and Chief Minister Rekha Gupta, several prominent auto unions have distanced themselves from the strike, promising normal operations.

