ചെന്നൈ: കാവേരി വാട്ടർ മാനേജ്‌മെന്റ് അതോറിറ്റിയുടെയും കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റിയുടെയും ഉത്തരവുകൾ കർണാടക പാലിക്കുന്നില്ലെന്ന് ആരോപിച്ച് തമിഴ്‌നാട് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. അവകാശപ്പെട്ട കാവേരി വെള്ളം തമിഴ്‌നാടിന് ലഭ്യമാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടാണ് ഹർജി.(Cauvery Water Dispute, Tamil Nadu Moves Supreme Court Against Karnataka)
തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയുടെ നിർദേശപ്രകാരമാണ് സർക്കാർ സുപ്രീം കോടതിയിൽ ഹർജി നൽകിയത്. ജൂലൈ 28-ന് ചേർന്ന യോഗത്തിൽ, ജൂലൈ 29 മുതൽ ഓഗസ്റ്റ് 12 വരെ ബിലിഗുണ്ട്ലു വഴി പ്രതിദിനം 3,500 ക്യുസെക്സ് വെള്ളം വീതം തുറന്നുവിടാൻ കർണാടകയോട് സി.ഡബ്ല്യു.ആർ.സി നിർദേശിച്ചിരുന്നു. ജൂലൈ 30-ന് ചേർന്ന സി.ഡബ്ല്യു.എം.എ അടിയന്തര യോഗവും ഈ തീരുമാനം ശരിവെച്ചു.
എന്നാൽ ജൂലൈ 29 മുതൽ ഓഗസ്റ്റ് 2 വരെയുള്ള ദിവസങ്ങളിൽ 158 മുതൽ 550 ക്യുസെക്സ് വെള്ളം മാത്രമാണ് തമിഴ്‌നാട്ടിലേക്ക് ലഭിച്ചതെന്ന് ഔദ്യോഗിക പത്രക്കുറിപ്പിൽ പറയുന്നു. കെ.ആർ.എസ്, കബിനി, ഹരംഗി, ഹേമാവതി എന്നീ കർണാടകയിലെ ഡാമുകളിൽ നിലവിൽ യഥേഷ്ടം ജലശേഖരമുണ്ടെന്നും തമിഴ്‌നാടിന്റെ അർഹമായ വിഹിതം നൽകാൻ കർണാടകയ്ക്ക് യാതൊരു തടസ്സവുമില്ലെന്നും തമിഴ്‌നാട് സർക്കാർ വ്യക്തമാക്കുന്നു. എന്നാൽ ഉത്തരവുകൾ നടപ്പിലാക്കാൻ കർണാടക തയ്യാറാകാത്ത സാഹചര്യത്തിലാണ് മുതിർന്ന അഭിഭാഷകരുമായി ആലോചിച്ച ശേഷം അടിയന്തരമായി സുപ്രീം കോടതിയെ സമീപിക്കാൻ മുഖ്യമന്ത്രി നിർദേശിച്ചത്.
Story Summary
The Tamil Nadu government, on the instructions of Chief Minister C. Joseph Vijay, has moved the Supreme Court seeking directions to Karnataka for releasing the state’s designated share of Cauvery water. Tamil Nadu alleged that Karnataka failed to comply with the CWMA and CWRC orders despite having sufficient water storage in its reservoirs.


