റാഞ്ചി: ഡിജിറ്റൽ യുഗത്തിന്റെ സാധ്യതകൾ ഉപയോഗിച്ച് യുവജനങ്ങളെ തെറ്റായ ദിശയിലേക്ക് നയിക്കാൻ ആരെയും അനുവദിക്കില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ. റാഞ്ചിയിൽ നടന്ന ബിജെപി പാർട്ടി പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.(BJP National Chief Nitin Nabin Warns Against Misuse Of Digital Media To Misguide Youth)
വിദേശ മണ്ണിലിരുന്ന് ഇന്ത്യയിലെ യുവതലമുറയെ വഴിനയിക്കാമെന്ന് കരുതുന്നവർക്ക് തെറ്റുപറ്റിയെന്ന് നിതിൻ നബിൻ പറഞ്ഞു. “ഇന്ത്യയിലെ യുവത്വം കർഷകർക്കൊപ്പം ഗ്രാമങ്ങളിലും, കോച്ചിംഗ് സെന്ററുകളിലും കോളേജ് ക്യാമ്പസുകളിലുമാണ് ജീവിക്കുന്നത്. ഏതാനും ചിലരുടെ കൈകളിലെ പാവകളായി അവർ മാറില്ല,” അദ്ദേഹം വ്യക്തമാക്കി. യുവജനങ്ങളെ നെഗറ്റീവ് രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കാൻ ശ്രമിക്കുന്നവർക്ക് കർശന താക്കീതും അദ്ദേഹം നൽകി. ജനാധിപത്യപരമായ മാർഗ്ഗങ്ങളിലൂടെ പ്രതിഷേധങ്ങൾ ആകാം, എന്നാൽ ജനാധിപത്യത്തിന്റെ നിലവാരം തകർക്കാൻ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിബിഎസ്ഇ പരീക്ഷകളിലെയും നീറ്റ്-യുജി പ്രവേശന പരീക്ഷയിലെയും ക്രമക്കേടുകൾ ആരോപിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെക്കണമെന്ന ആവശ്യവുമായി ഡൽഹി ജന്തർ മന്തറിൽ പ്രതിഷേധം നടക്കവെയാണ് നിതിൻ നബിന്റെ ഈ പ്രതികരണം. ആം ആദ്മി പാർട്ടിയുടെ മുൻ സോഷ്യൽ മീഡിയ പ്രവർത്തകനും രാഷ്ട്രീയ ആക്ഷേപഹാസ്യകാരനുമായ അഭിജീത്ത് ദിപ്‌കെയാണ് ഈ പ്രതിഷേധത്തിന് നേതൃത്വം നൽകുന്നത്.
Story Summary
BJP national chief Nitin Nabin, while addressing an event in Ranchi, warned against the misuse of digital media to misguide Indian youth towards negative politics. Referring to recent protests at Jantar Mantar led by political satirist Abhijeet Dipke, Nabin emphasized that India’s youth will not be manipulated by foreign-backed narratives and urged them to use digital platforms for the country’s development.

