കോഴിക്കോട്: ഫറോക്ക് സ്വദേശിനിയായ അതുല്യ (26) ജീവനൊടുക്കിയ സംഭവത്തിൽ സുഹൃത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത്. അതുല്യയുടെ സുഹൃത്തിനെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നൽകാനൊരുങ്ങുകയാണ് ബന്ധുക്കൾ.(Woman’s suicide, Family to file complaint against friend)
കൊച്ചിയിൽ ബി.ടെക് പഠനത്തിന് ശേഷം ജോലി ചെയ്യുന്നതിനിടെയാണ് ഇരുവരും പരിചയപ്പെടുന്നത്. യുവതിയുടെ ആവശ്യപ്രകാരം പലപ്പോഴായി അതുല്യ പണവും സ്വർണ്ണവും നൽകിയിരുന്നു. നൽകിയ പണവും സ്വർണ്ണവും തിരികെ ചോദിച്ചപ്പോൾ നൽകാൻ തയ്യാറായില്ലെന്നും, ഇത് അതുല്യയെ കടുത്ത മാനസിക വിഷമത്തിലാക്കിയെന്നും കുടുംബം ആരോപിക്കുന്നു.
ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കളുടെ വാദം. മരണത്തിന് മുൻപ് സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അതുല്യ സുഹൃത്തുക്കൾക്ക് അയച്ച ശബ്ദസന്ദേശങ്ങളും പുറത്തുവന്നിട്ടുണ്ട്.

