തിരുവനന്തപുരം: നഗരസഭയിൽ പ്രതിപക്ഷം അവിശ്വാസപ്രമേയം കൊണ്ടുവരാനൊരുങ്ങുന്ന വാർത്തകളോട് പ്രതികരിച്ച് മേയർ വി.വി. രാജേഷ്. അവിശ്വാസപ്രമേയ നീക്കങ്ങളെ തികച്ചും ജനാധിപത്യപരമായാണ് കാണുന്നതെന്നും, ഇത്തരം രാഷ്ട്രീയ വെല്ലുവിളികൾ നേരത്തെ തന്നെ പ്രതീക്ഷിച്ചിരുന്നതാണെന്നും മേയർ വ്യക്തമാക്കി (VV Rajesh on No-Confidence Motion). തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് ചേരുന്ന കൗൺസിൽ യോഗത്തിന് മുന്നോടിയായാണ് മേയറുടെ പ്രതികരണം.
നഗരസഭയിലെ 101 സീറ്റുകളിൽ 50 സീറ്റുകൾ നേടിയാണ് ബി.ജെ.പി അധികാരത്തിൽ എത്തിയതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഭരണത്തിൽ എത്തിയ അന്ന് മുതൽ ഇത്തരത്തിലുള്ള രാഷ്ട്രീയ നീക്കങ്ങളും ആറുമാസത്തിലൊരിക്കൽ അവിശ്വാസപ്രമേയങ്ങൾ വരാനുള്ള സാധ്യതയും മുന്നിൽ കണ്ടിരുന്നു. മാസത്തിൽ ഒന്നുവീതം അവിശ്വാസപ്രമേയങ്ങൾ വന്നാലും നേരിടാൻ ബി.ജെ.പി ഭരണസമിതി പൂർണ്ണ സജ്ജമാണെന്നും, ഇതിനെ വളരെ പോസിറ്റീവായി മാത്രമാണ് കാണുന്നതെന്നും മേയർ കൂട്ടിച്ചേർത്തു. പ്രതിപക്ഷം ഉന്നയിക്കുന്ന ഏത് വിഷയവും കൗൺസിലിൽ കൃത്യമായി ചർച്ച ചെയ്യാൻ ഭരണസമിതി തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം നഗരസഭയിൽ അവിശ്വാസപ്രമേയം കൊണ്ടുവരാൻ യുഡിഎഫ് തീരുമാനിച്ച പശ്ചാത്തലത്തിലാണ് മേയറുടെ ഈ മറുപടി. അവിശ്വാസപ്രമേയത്തെ പിന്തുണയ്ക്കാൻ എൽഡിഎഫ് തയ്യാറായേക്കും എന്ന സൂചനകൾ പുറത്തുവന്ന സാഹചര്യത്തിൽ, വരാനിരിക്കുന്ന കൗൺസിൽ യോഗം ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ളതാണ്. ഭരണസ്തംഭനവും കെടുകാര്യസ്ഥതയും ആരോപിച്ചാണ് പ്രതിപക്ഷ പാർട്ടികൾ ബി.ജെ.പി ഭരണസമിതിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.
Summary: Thiruvananthapuram Mayor VV Rajesh has welcomed the opposition’s move to introduce a no-confidence motion against the BJP-led council. Stating that such political challenges were expected, he asserted that the BJP administration is fully prepared to face no-confidence motions even on a monthly basis. He emphasized that the ruling council is ready to engage in transparent discussions on any issue raised by the opposition in the council.

