തിരുവനന്തപുരം: പത്ത് വർഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷം ഐക്യജനാധിപത്യ മുന്നണി (UDF) കേരളത്തിൽ അധികാരത്തിൽ തിരിച്ചെത്തിയതിന്റെ ആവേശം തലസ്ഥാന നഗരിയെ പൂർണ്ണമായി നിശ്ചലമാക്കി. വി.ഡി. സതീശൻ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ ലക്ഷക്കണക്കിന് ആളുകൾ ഒഴുകിയെത്തിയതോടെ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലെ സുരക്ഷാ ക്രമീകരണങ്ങൾ തകിടം മറിഞ്ഞു. (Unprecedented Crowd At VD Satheesan Cabinet Oath Ceremony Central Stadium Police Action)
പ്രവർത്തകർ ഒരേസമയം സ്റ്റേഡിയത്തിലേക്ക് ഇരച്ചുകയറിയതോടെ നിയുക്ത എം.എ.ൽ.എമാർക്കും മുന്നണിയിലെ പ്രമുഖ നേതാക്കൾക്കും വിദേശ പ്രതിനിധികൾക്കും പോലും ഇരിപ്പിടം കിട്ടാത്ത വൻ പ്രതിസന്ധിയാണ് വേദിയിലുണ്ടായത്. വി.വി.ഐ.പികൾക്കായി പ്രത്യേകം തരംതിരിച്ച മുൻനിര ബാരിക്കേഡുകൾ തകർത്ത് പ്രവർത്തകർ കൂട്ടത്തോടെ ഇരിപ്പിടങ്ങൾ കൈക്കലാക്കുകയായിരുന്നു.
വേദിയിലേക്ക് പ്രമുഖ നേതാക്കൾ എത്തിയതോടെ പ്രവർത്തകരുടെ ആവേശം അണപൊട്ടി. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഭീമാകാരമായ ചിത്രം വേദിയിൽ ഉയർന്നപ്പോൾ സ്റ്റേഡിയം മുഴുവൻ മുദ്രാവാക്യങ്ങളാൽ മുഖരിതമായി. ജനനായകന്റെ സാന്നിധ്യം വികാരനിർഭരമായ അന്തരീക്ഷമാണ് സ്റ്റേഡിയത്തിൽ സൃഷ്ടിച്ചത്. എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി എന്നിവർ വേദിയിലെത്തിയതോടെ മുൻനിരയിലെ തിരക്ക് പൂർണ്ണമായി അനിയന്ത്രിതമായി.
Story Summary
Unprecedented crowd turns Thiruvananthapuram Central Stadium into a sea of people for the UDF government’s oath-taking ceremony. Police resorted to mild lathi-charge to control the massive influx of workers who breached VVIP barricades, causing seat shortages for MLAs and leaders in the presence of Rahul Gandhi and Mallikarjun Kharge.

