റാന്നി: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ കൈക്കലാക്കി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ റാന്നി വൈക്കം വിളയിൽ ലക്ഷംവീട്ടിൽ രാജേഷ് കുമാർ (34) അറസ്റ്റിലായി (Ranni Minor Girl Blackmail). റാന്നി പോലീസും പത്തനംതിട്ട സൈബർ സെല്ലും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
2025 സെപ്റ്റംബറിലാണ് പ്രതി ഇൻസ്റ്റഗ്രാം വഴി പെൺകുട്ടിയുമായി പരിചയപ്പെടുന്നത്. തുടർന്ന് നിർബന്ധപൂർവ്വം പെൺകുട്ടിയുടെ സ്വകാര്യ ചിത്രങ്ങൾ കൈക്കലാക്കി. പെൺകുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ മാതാപിതാക്കൾ നടത്തിയ പരിശോധനയിലാണ് വിവരം പുറത്തറിയുന്നത്.
പോലീസിൽ പരാതി നൽകിയതിന് പിന്നാലെ, പെൺകുട്ടിയുടെ ഫോട്ടോ പ്രൊഫൈൽ ചിത്രമാക്കി മറ്റൊരു വ്യാജ അക്കൗണ്ട് തുടങ്ങി പ്രതി വീണ്ടും ഭീഷണി തുടർന്നു. മറ്റൊരു യുവാവിന്റെ ചിത്രങ്ങളും റീലുകളും ഉപയോഗിച്ച് വ്യാജ പ്രൊഫൈലുകൾ നിർമ്മിച്ചാണ് പ്രതി പെൺകുട്ടികളെ ആകർഷിച്ചിരുന്നത്. ഇയാളുടെ ഫോണിൽ നിന്ന് കൂടുതൽ പെൺകുട്ടികളുടെ ചിത്രങ്ങളും നാലോളം വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടുകളും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
പത്തനംതിട്ട സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതിയെ തിരിച്ചറിഞ്ഞ പോലീസ് സംഘം ഇയാളെ പിടികൂടുകയായിരുന്നു. ഇൻസ്‌പെക്ടർ പ്രജീഷ് ശശി, എസ്‌ഐ സിബി എന്നിവരുടെ നേതൃത്വത്തിലാണ് നടപടി സ്വീകരിച്ചത്.
കൂടുതൽ കുട്ടികൾ ഇയാളുടെ കെണിയിൽ അകപ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.
Story Summary: A 34-year-old man, Rajesh Kumar, was arrested in Ranni for blackmailing a 13-year-old girl using her private photographs. The accused befriended the minor on Instagram in September 2025 using a fake profile. After coercing her into sending inappropriate photos, he continued to threaten her even after a police complaint was filed by creating new fake accounts. The Pathanamthitta Cyber Cell traced the accused, and police found multiple fake accounts and photos of other girls on his phone. An investigation is ongoing to check if more minors were victimized.

