തിരുവനന്തപുരം: പുതിയ യു.ഡി.എഫ് സർക്കാരിന്റെ ഭരണം കേരളത്തിലെ മുഴുവൻ ജനങ്ങൾക്കും വലിയ പ്രതീക്ഷ നൽകുന്നതായിരിക്കുമെന്ന് നിയുക്ത ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. ജനങ്ങൾക്ക് സൈര്യജീവിതം ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാധ്യമങ്ങളോട് സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.(Ramesh Chennithala On Taking Charge As Kerala Home Minister Reactions Before Oath Ceremony)
മന്ത്രിസ്ഥാനത്തിന് വേണ്ടി താൻ ഒരുതരത്തിലുള്ള പോരാട്ടവും നടത്തിയിട്ടില്ലെന്ന് ചെന്നിത്തല വ്യക്തമാക്കി. മുഖ്യമന്ത്രി ഇഷ്ടമുള്ള വകുപ്പ് തിരഞ്ഞെടുക്കാനാണ് ആവശ്യപ്പെട്ടത്. പാർട്ടിയിൽ അർഹരായ എല്ലാവരെയും മന്ത്രിസഭയിലേക്ക് പരിഗണിക്കാൻ കഴിയാത്തതിലെ പ്രയാസം ഉണ്ട്, അദ്ദേഹം പറഞ്ഞു.
ഹാപ്പിയാണോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് തികച്ചും ഹൃദ്യമായ ശൈലിയിലാണ് ചെന്നിത്തല മറുപടി നൽകിയത്. താൻ വ്യക്തിപരമായി ഹാപ്പിയാണോ എന്നതല്ല ഇവിടെ പ്രധാനം, ജനങ്ങൾ ഹാപ്പിയാണോ എന്നതാണ് ഏറ്റവും മുഖ്യം. ഇരുപത്തിയേഴാം വയസ്സിൽ ഞാൻ എം.എ.ൽ.എയായി, ഇരുപത്തിയെട്ടാം വയസ്സിൽ സംസ്ഥാന മന്ത്രിയുമായി. ആ റെക്കോർഡ് കേരള രാഷ്ട്രീയത്തിൽ ഇതുവരെ ആരും തകർത്തിട്ടില്ല. അതുകൊണ്ടുതന്നെ പാർട്ടി ഏൽപ്പിക്കുന്ന ഏത് ദൗത്യവും ഭംഗിയായി നിർവ്വഹിക്കുക എന്നതാണ് രീതി, രമേശ് ചെന്നിത്തല വ്യക്തമാക്കി.
Story Summary
Ahead of the oath ceremony, designated Home Minister Ramesh Chennithala stated that the new UDF government will ensure a peaceful life for the people of Kerala. He added that he didn’t fight for any portfolio and highlighted his long political journey, noting that public happiness is more important than his personal satisfaction.

