റിപ്പോർട്ട്: അൻവർ ഷെരിഫ്
എടവണ്ണപ്പാറ: മലപ്പുറം എടവണ്ണപ്പാറ വട്ടത്തൂർ സ്വദേശിയായ യാസറിന്റെ (19) മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തി. എടവണ്ണപ്പാറയിലെ ഒരു മൊബൈൽ ഷോപ്പിൽ ജീവനക്കാരനായിരുന്ന യാസറിനെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത് (Malappuram Mysterious Death). മരണപ്പെട്ട ദിവസം പകൽ സമയത്ത് ഷോപ്പ് ഉടമ യാസറിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കളുടെ പ്രധാന പരാതി. വട്ടത്തൂർ സ്വദേശി കാഞ്ഞിരക്കുഴി ഉസ്മാന്റെ മകനാണ് മരണപ്പെട്ട യാസർ.
മരണത്തിന് മുൻപ് തന്റെ ബൈക്കും മൊബൈൽ ഫോണും നഷ്ടപ്പെട്ട വിവരം യാസറിർ വീട്ടുകാരെ അറിയിച്ചിരുന്നു. എന്നാൽ താൻ ക്രൂരമായി അപമാനിക്കപ്പെട്ടുവെന്നും അതിനാൽ ജീവിതം അവസാനിപ്പിക്കുകയാണെന്നും സൂചിപ്പിച്ചുകൊണ്ട് യാസർ തന്റെ സഹോദരന് വാട്‌സ്ആപ്പ് സന്ദേശം അയച്ചിരുന്നതായി ബന്ധുക്കൾ വെളിപ്പെടുത്തി. ഈ സന്ദേശങ്ങളും സംഭവസമയത്തെ സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് വാഴക്കാട് പോലീസ് കേസെടുത്തിട്ടുണ്ട്.
Summary: The family of 19-year-old Yasar from Edavannappara has alleged foul play in his recent death, claiming he was kidnapped and assaulted by his employer. Vazhakkad police have registered a case for unnatural death and are currently examining CCTV footage and WhatsApp messages sent by the deceased to his brother. The investigation is focusing on allegations of physical assault and mental humiliation that reportedly led the youth to take the extreme step.

