കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണിയായ യുവതി ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിൽ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത്. മരണത്തിൽ കടുത്ത ദുരൂഹതയുണ്ടെന്നും ഇത് ആസൂത്രിതമാണെന്ന് സംശയിക്കുന്നതായും യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു.(Kozhikode Car Fire Death, Kozhikode moving car fire death family alleges planned murder mystery deepens)
സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമായി നടക്കുന്നുണ്ടെങ്കിലും കാറിന് എങ്ങനെയാണ് പെട്ടെന്ന് തീപിടിച്ചത് എന്ന് കൃത്യമായി കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല. അതേസമയം, പ്രാഥമിക പരിശോധനകൾക്ക് ശേഷം മോട്ടോർ വാഹന വകുപ്പ് പുറത്തുവിട്ട വിവരങ്ങൾ കേസിന്റെ ദുരൂഹത വർദ്ധിപ്പിക്കുന്നതാണ്. കാറിലുണ്ടായ തകരാറല്ല അപകടകാരണമെന്നാണ് എം.വി.ഡിയുടെ കണ്ടെത്തൽ.
കാറിലെ വയറിങ്ങുകൾക്ക് യാതൊരുവിധ തകരാറുകളും കണ്ടെത്താനായിട്ടില്ല. അതിനാൽ ഷോർട്ട് സർക്യൂട്ട് മൂലമല്ല തീപിടിച്ചതെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി. കാറിന്റെ പ്രധാന പെട്രോൾ ടാങ്കിന് യാതൊരുവിധ ചോർച്ചയും ഇല്ലായിരുന്നു. കത്തിയ കാറിന്റെ പിൻഭാഗത്തു നിന്നാണ് തീ ഉയർന്നത്.
Story Summary
The family of Sona, a seven-month pregnant woman who died after her moving car caught fire in Kozhikode, has alleged foul play and suspects planned murder. The Motor Vehicles Department ruled out short-circuit or petrol tank leakage, noting that the fire inexplicably originated with a loud sound from the rear of the vehicle, prompting a detailed forensic investigation.

