കണ്ണൂർ: ഭരണം ലഭിച്ചെന്നു കരുതി നിയമം കയ്യിലെടുക്കാമെന്ന് കോൺഗ്രസും പോഷക സംഘടനകളും കരുതരുതെന്ന് സി.പി.ഐ.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് പറഞ്ഞു (KSU Attack Kannur Police Society). കണ്ണൂർ ജില്ലാ പോലീസ് സഹകരണ സംഘത്തിൽ നടന്ന നിയമന പരീക്ഷ കെ.എസ്.യു പ്രവർത്തകർ തടസ്സപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിക്കുകയായിരുന്നു അദ്ദേഹം.
പരീക്ഷാ കേന്ദ്രത്തിൽ അതിക്രമിച്ചു കയറിയ കെ.എസ്.യുക്കാർ സംഘം സെക്രട്ടറിയെയും പരീക്ഷാ നടത്തിപ്പുകാരെയും കൈയേറ്റം ചെയ്യുകയും ചോദ്യപേപ്പർ കീറിയെറിയുകയും ചെയ്തു. കൃത്യമായ പത്രപ്പരസ്യം നൽകി, സഹകരണ വകുപ്പ് അംഗീകരിച്ച ഏജൻസി വഴിയാണ് പരീക്ഷ നടത്തിയത്. ഹാൾടിക്കറ്റ് ഇല്ലാത്തയാളെ പരീക്ഷയ്ക്ക് അനുവദിക്കാത്തതിനെ തുടർന്നാണ് ബോധപൂർവം ബഹളമുണ്ടാക്കിയതെന്ന് അദ്ദേഹം ആരോപിച്ചു.
ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് കോൺഗ്രസ് രാഷ്ട്രീയ നേതൃത്വം ഒത്താശ നൽകുകയാണ്. യു.ഡി.എഫ് ഭരണത്തിന് കീഴിൽ ജീവനക്കാരുടെ സ്ഥലംമാറ്റങ്ങളിൽ ലിസ്റ്റിട്ട് ഇടപെടുന്നതിനെതിരെ പ്രതിഷേധം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ അക്രമം നടന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജനാധിപത്യ വിരുദ്ധമായ ഇത്തരം നീക്കങ്ങൾക്കെതിരെ പോലീസ് കർശനമായ നിയമനടപടികൾ സ്വീകരിക്കണമെന്നും കെ.കെ. രാഗേഷ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
News Summary: CPIM Kannur District Secretary K.K. Ragesh condemned the disruption of a recruitment exam at the District Police Co-operative Society by KSU activists. He alleged that the protesters assaulted the society secretary and exam officials while tearing up question papers. Ragesh emphasized that the exam was conducted legally through an approved agency and that the violence broke out when a person without a hall ticket was denied entry. He urged the authorities to take strict legal action against those who take the law into their own hands under the cover of the new UDF administration.

