ആലപ്പുഴ: ഗവ. മെഡിക്കൽ കോളേജ് കോമ്പൗണ്ടിലെ ഭക്ഷണവിതരണവുമായി ബന്ധപ്പെട്ട് സംഘടനകൾക്കെതിരെ വിമർശനവുമായി ജി. സുധാകരൻ. സംസ്ഥാനത്തെ മറ്റൊരു മെഡിക്കൽ കോളേജിലും ഇല്ലാത്ത വിധം ആലപ്പുഴയിൽ മാത്രം ആശുപത്രി കോമ്പൗണ്ടിനുള്ളിൽ ഷെഡ്ഡ് കെട്ടി ഭക്ഷണം പാചകം ചെയ്തു വിതരണം ചെയ്യുന്ന രീതി നിരുത്സാഹപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.(G Sudhakaran criticizes DYFI food distribution Alappuzha Medical College transparency issue)
അതോടൊപ്പം മെഡിക്കൽ ആശുപത്രിക്ക് വെളിയിൽ ഭക്ഷണം പാചകം ചെയ്തു ആശുപത്രിയിൽ വിതരണം ചെയ്യാവുന്നതാണ്. മറ്റു മെഡിക്കൽ കോളേജ് ആശുപത്രികളിൽ ചെയ്യുന്നത് അപ്രകാരമാണ്. ഇതിനുവേണ്ടി പല സംഘടനകളും പണം പിരിക്കുന്നു. പിരിക്കുന്ന പണത്തിന്റെ കണക്കുകൾ ആശുപത്രി വികസന സമിതിക്ക് നൽകണം. അപ്രകാരം സുതാര്യതയോടെ ആശുപത്രിക്ക് മേന്മ ഉണ്ടാകുന്ന തരത്തിൽ ഭക്ഷണവിതരണം ക്രമപ്പെടുത്തണമെന്നാണ് പറഞ്ഞിട്ടുള്ളത്. മാത്രമല്ല
മുമ്പ് സർക്കാർ കൊടുത്തിരുന്ന പോലെ ആശുപത്രികളിൽ വീണ്ടും ഭക്ഷണം നൽകണമെന്നാണ് ആവശ്യപ്പെട്ടത്. അല്ലാതെ ഓരോ സംഘടനയുടെയും ബാനറിൽ ഭക്ഷണം കൊടുത്തു ആശുപത്രിപരിസരം ഒരു മത്സരവേദി ആക്കാൻ പാടില്ല. ഉത്തരവാദപ്പെട്ട ജനപ്രതിനിധിയുടെ കടമ എന്ന രീതിയിലാണ് പ്രസ്തുത വിഷയം ചൂണ്ടിക്കാട്ടിയത്. ഇത് തൽപ്പരകക്ഷികൾ എന്നെ ആക്ഷേപിക്കും വിധം തെറ്റായ ഒരു വാർത്തയാക്കി വിതരണം ചെയ്തതാണ് സോഷ്യൽ മീഡിയയിൽ വന്നത്. അല്ലാതെ അങ്ങനെ പറഞ്ഞതല്ല എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഇടതുപക്ഷ യുവജന സംഘടനയുടെ ഭക്ഷണ വിതരണം മുൻ കാലങ്ങളിൽ വീടുകളിൽ നിന്നും പൊതിച്ചോറ് വാങ്ങിയാണ് നല്കിയിരുന്നത്. എന്നാൽ ഇപ്പോൾ പണം പിരിച്ചാണ് നടത്തുന്നത്. അത് ശരിയായ രീതിയല്ല എന്നും പറഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Summary
G Sudhakaran criticized organizations for distributing food inside the Alappuzha Medical College compound. He urged them to stop making the hospital a competition ground, maintain financial transparency by submitting collection accounts to the Hospital Development Committee, and suggested cooking outside the premises as done in other medical colleges.


