Times Kerala

 ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്ന കേസ്: പ്രതി അറസ്റ്റിൽ

 
 ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്ന കേസ്: പ്രതി അറസ്റ്റിൽ
കോഴിക്കോട്: നഗരത്തിൽ ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്ന കേസിൽ പ്രതി അറസ്റ്റിൽ. മരിച്ചയാളുടെ ബന്ധുകൂടിയായ വെള്ളയിൽ പണിക്കർ റോഡ് സ്വദേശി ധനേഷിനെയാണ്  (33) പിടികൂടിയത്.  കാർ കത്തിച്ചതിനും കൊലക്കും പിന്നിൽ ഒരേ പ്രതികളായിരിക്കുമെന്ന നിഗമനത്തിലാണ് പൊലീസ് പ്രത്യേക സംഘം രൂപവത്കരിച്ച് അന്വേഷണം ആരംഭിച്ചത്. നിരവധി സി.സി.ടി.വി കാമറ ദൃശ്യങ്ങളും മറ്റു ശാസ്ത്രീയ തെളിവുകളും പരിശോധിച്ചതോടെയാണ് അന്വേഷണ സംഘം പ്രതിയിലേക്കെത്തിയത്.

പണിക്കർ റോഡ് നാലുകുടിപറമ്പിൽ ശ്രീകാന്താണ് (47) ഞായറാഴ്ച പുലർച്ച 5.45ഓടെ വീടിനു സമീപം നിർത്തിയിട്ട സ്വന്തം ഓട്ടോക്കടുത്ത് നടപ്പാതയിൽ വെട്ടേറ്റു മരിച്ചത്. കേരള സോപ്സിന്റെ പിറകുവശത്തെ ഗേറ്റിനു സമീപം പാർക്ക് ചെയ്ത ശ്രീകാന്തിന്റെ സാൻട്രോ കാർ വെള്ളിയാഴ്ച രാത്രി പെട്രോളൊഴിച്ച് കത്തിച്ചിരുന്നു. ഇതിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടരുന്നതിനിടെയായിരുന്നു അതേ സ്ഥലത്തുവെച്ച് ശ്രീകാന്ത് കൊല്ലപ്പെട്ടത്. പ്രതിയുടെ മാതാവിനെ ശ്രീകാന്ത് ഉപദ്രവിക്കാൻ ശ്രമിച്ചതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതാണ് വൈരാഗ്യത്തിന് കാരണമെന്നാണ് വിവരം.  

Related Topics

Share this story