തിരുവനന്തപുരം: കേരളം ആര് ഭരിക്കുമെന്ന അന്തിമ വിധിയറിയാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെ, രാഷ്ട്രീയ പാർട്ടികളുടെ ആസ്ഥാനങ്ങൾ ഉത്സവപ്രതീതിയിലാണ്. ഫലമറിയാൻ ഓരോ മുന്നണികളും വൻ സന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്. എക്സിറ്റ് പോൾ ഫലങ്ങൾ അനുകൂലമായതിന്റെ ആവേശത്തിൽ യുഡിഎഫും, ചരിത്രപരമായ മൂന്നാം ഊഴം പ്രതീക്ഷിക്കുന്ന എൽഡിഎഫും നേട്ടമുണ്ടാക്കുമെന്ന് ഉറച്ചു വിശ്വസിക്കുന്ന ബിജെപിയും നെഞ്ചിടിപ്പോടെയാണ് വോട്ടെണ്ണലിനെ കാത്തിരിക്കുന്നത്.(Kerala election results party offices preparations celebrations)
തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനത്ത് വൻ ഒരുക്കങ്ങളാണ് നടക്കുന്നത്. പത്ത് വർഷത്തിന് ശേഷം അധികാരം തിരിച്ചുപിടിക്കാമെന്ന ഉറച്ച വിശ്വാസത്തിൽ അണികൾക്കായി പന്തലും പായസവും ഒരുങ്ങിക്കഴിഞ്ഞു. വിജയപ്രതീക്ഷയുടെ ആവേശത്തിലാണ് ഇവിടം.
ഭരണത്തുടർച്ചയുണ്ടാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് സിപിഎം നേതാക്കൾ എകെജി സെന്ററിലേക്ക് എത്തുന്നത്. എൽഇഡി വാളുകൾ സ്ഥാപിച്ച് തത്സമയ ഫലങ്ങൾ നിരീക്ഷിക്കാൻ വിപുലമായ സൗകര്യങ്ങളാണ് പാർട്ടി ആസ്ഥാനങ്ങളിൽ ഒരുക്കിയിട്ടുള്ളത്.
ബിജെപി സംസ്ഥാന ആസ്ഥാനമായ മാരാർജി ഭവനിലും വലിയ ആകാംക്ഷയാണ്. ഇത്തവണ മണ്ഡലങ്ങളിൽ വലിയ മുന്നേറ്റമുണ്ടാക്കാനാകുമെന്ന് ബിജെപി നേതൃത്വം കരുതുന്നു. തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങുന്നതോടെ സംസ്ഥാനം ആര് ഭരിക്കുമെന്നതിൻ്റെ സൂചനകളും ലഭ്യമായിത്തുടങ്ങും.
Story Summary
Political headquarters in Kerala are buzzing with excitement as vote counting begins. While KPCC office is ready with celebrations and sweets following positive exit polls, AKG Centre and BJP’s Mararji Bhavan have set up massive LED walls to track live results in high-stakes battle.

